Fisheries

മത്സ്യമേഖലയ്ക്ക് എംഎസ്സി സർട്ടിഫിക്കേഷൻ: സംസ്ഥാന സർക്കാർ പിന്തുണയുമായി രംഗത്ത്
മത്സ്യമേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുമായി എം എസ് സി സർട്ടിഫിക്കേഷൻ നടപ്പാക്കാൻ സംസ്ഥാന സർക്കാർ. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. 12 ഇനം മത്സ്യങ്ങൾക്കാണ് സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നത്.

മത്സ്യമേഖലയ്ക്ക് എംഎസ്സി സർട്ടിഫിക്കേഷൻ; സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഫിഷറീസ് സെക്രട്ടറി
കേരളത്തിലെ മത്സ്യമേഖലയ്ക്ക് എം എസ് സി സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനും സർട്ടിഫിക്കേഷൻ നിർണായകമാണെന്ന് ഫിഷറീസ് സെക്രട്ടറി. ആഴക്കടൽ ചെമ്മീൻ, തീരച്ചെമ്മീൻ, കണവ, കൂന്തൽ, കിളിമീൻ, ഞണ്ട്, നീരാളി തുടങ്ങി 12 ഇനം മത്സ്യങ്ങൾക്കാണ് സർട്ടിഫിക്കേഷൻ ലക്ഷ്യമിടുന്നത്.

ഫിഷറീസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചിൽ കഴമ്പെന്ന് റിപ്പോർട്ട്
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട് പുറത്ത്. ചോദ്യപേപ്പർ തയ്യാറാക്കിയവരിൽ നിന്നുതന്നെ ചോദ്യങ്ങൾ ചോർന്നു എന്നാണ് റിപ്പോർട്ടിലെ സൂചന. നിയമനം നേടിയ 38 പേരിൽ 35 പേരും കുഫോസിലെ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ട്.

സീ പ്ലെയിൻ പദ്ധതി: മത്സ്യബന്ധന മേഖലയിൽ അനുവദിക്കില്ലെന്ന് സിപിഐ; നിലപാടിൽ മാറ്റമില്ല
സീ പ്ലെയിൻ പദ്ധതി സംബന്ധിച്ച് സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി വ്യക്തമാക്കി. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ലെന്നും, എന്നാൽ വിമാനത്താവളങ്ങളിലും ഡാമുകളിലും നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നും പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകി.