FEFKA

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡ് നടപടിക്കെതിരെ ഫെഫ്ക സമരം പ്രഖ്യാപിച്ചു
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവത്തിൽ പ്രതികരണവുമായി ഫെഫ്ക. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തും. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ചലച്ചിത്ര സംഘടനകൾ.

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവത്തിൽ ഫെഫ്ക പ്രതിഷേധം രേഖപ്പെടുത്തി. സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് അറിയിച്ചു. സിനിമയുടെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഫെഫ്ക വ്യക്തമാക്കി.

ജാനകിക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഫെഫ്ക; പ്രത്യക്ഷ സമരത്തിനൊരുങ്ങി
സുരേഷ് ഗോപിയുടെ 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഫെഫ്ക പ്രതിഷേധത്തിലേക്ക്. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സംവിധായകൻ അറിയിച്ചു.

സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം കനക്കുന്നു
സുരേഷ് ഗോപി നായകനായ 'ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കളുടെ സംഘടന രംഗത്ത്. സെൻസർ ബോർഡിന്റെ ഈ നടപടിയെ ഫെഫ്കയും ചോദ്യം ചെയ്തിട്ടുണ്ട്. പേരിടാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ആവശ്യമെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

വധഭീഷണി കേസിൽ നടപടിയില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകി സാന്ദ്ര തോമസ്
ഫെഫ്ക അംഗം റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി നൽകിയത് രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സാന്ദ്ര ആരോപിക്കുന്നു. ഈ വിഷയത്തിൽ മറ്റൊരു അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.

ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്കയുടെ നടപടി
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഫെഫ്ക നടപടി സ്വീകരിച്ചു. ചർച്ചയിലെ ധാരണകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. വിപിനുമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.

ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ ഫെഫ്ക; വിപിൻ കുമാറിനെ തള്ളി അമ്മയും
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഫെഫ്ക രംഗത്ത്. പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷവും അച്ചടക്ക ലംഘനം നടത്തിയെന്നും, ചർച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്നുമാണ് ഫെഫ്കയുടെ ആരോപണം. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അമ്മ സംഘടനയും വ്യക്തമാക്കി. വിപിൻ കുമാറിനെതിരെ ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

ഉണ്ണി മുകുന്ദൻ – വിപിൻ കുമാർ പ്രശ്നം ഒത്തുതീർപ്പാക്കി ഫെഫ്ക
നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം ഫെഫ്ക ഇടപെട്ട് പരിഹരിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ കുമാർ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണ്ണി മുകുന്ദനെതിരെ കേസ്: പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ
നടൻ ഉണ്ണി മുകുന്ദനെതിരെ മുൻ മാനേജർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരണവുമായി രംഗത്തെത്തി. ഉണ്ണി മുകുന്ദനുമായി സംസാരിച്ചെന്നും, കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ട്വൻ്റിഫോറിനോട് പറഞ്ഞു. ഫെഫ്ക ഈ വിഷയം ഗൗരവമായി കാണുന്നുവെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

കഞ്ചാവ് കേസ്: സംവിധായകരെ ഫെഫ്ക സസ്പെന്ഡ് ചെയ്തു
കഞ്ചാവ് കേസില് സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെന്ഡ് ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തില് വിട്ടുവീഴ്ചയില്ലെന്ന് ഫെഫ്കയും നിര്മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. സിനിമാ സെറ്റുകളില് ലഹരി ഉപയോഗം കണ്ടെത്തിയാല് എക്സൈസിന് വിവരം കൈമാറുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില് പറഞ്ഞു.

കഞ്ചാവ് കേസ്: സംവിധായകർക്കെതിരെ ഫെഫ്ക നടപടിക്ക് ഒരുങ്ങുന്നു
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പിടിക്കപ്പെട്ട സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കുമെതിരെ ഫെഫ്ക നടപടിയെടുക്കും. 1.5 ഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പിടികൂടിയത്. കേസിൽ മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷൈൻ ടോം വിവാദം: ഫെഫ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം ചേംബർ
ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഫെഫ്കയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് ഫിലിം ചേംബർ. ഷൈൻ ടോം ചാക്കോയെ വിളിച്ചുവരുത്താൻ ഫെഫ്ക ആരാണെന്ന് ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. തെളിവെടുപ്പിനിടെ ഫെഫ്കെ നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.