Erattupetta

ഈരാറ്റുപേട്ടയിലെ സ്ഫോടകവസ്തുക്കൾ: കേരളം മുഴുവൻ കത്തിക്കാമെന്ന് പി.സി. ജോർജ്
ഈരാറ്റുപേട്ടയിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാൻ പോന്നതാണെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. മീനച്ചിൽ താലൂക്കിൽ ലൗ ജിഹാദിലൂടെ 400 പെൺകുട്ടികളെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. 22, 23 വയസ്സ് തികയുമ്പോൾ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.സി. ജോർജിന് ജാമ്യം: മകൻ ഷോൺ ജോർജ് നന്ദി പ്രകടിപ്പിച്ചു
പി.സി. ജോർജിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മകൻ ഷോൺ ജോർജ്. കേസ് കൊടുത്തവർക്ക് നന്ദിയെന്നും ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറഞ്ഞതായും ഷോൺ ജോർജ് വ്യക്തമാക്കി.

പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി
ചാനൽ ചർച്ചയിൽ നടത്തിയ മതവിദ്വേഷ പരാമർശത്തിന് പിന്നാലെ പി.സി. ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. യൂത്ത് ലീഗിന്റെ പരാതിയിലാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങൽ.

പി.സി. ജോർജിന്റെ പരാമർശം മതസ്പർദ്ധയുണ്ടാക്കിയിട്ടില്ലെന്ന് മകൻ
പി.സി. ജോർജിന്റെ പരാമർശങ്ങൾ മതസ്പർദ്ധയുണ്ടാക്കിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് പി.സി. ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേന്ന് തന്നെ ക്ഷമാപണം നടത്തിയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ ദാരുണാന്ത്യം
കോട്ടയം ഏറ്റുമാനൂരിലെ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് ആണ് പ്രതി. പൊലീസ് അന്വേഷണം ആരംഭിച്ചു.