Dharmasthala

ധർമസ്ഥല ഗൂഢാലോചന കേസ്: വ്ളോഗർ മനാഫ് SITക്ക് മുന്നിൽ ഹാജരായി
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓഫീസിലെത്തിയത്. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച അന്വേഷണത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.

ധർമ്മസ്ഥലം വെളിപ്പെടുത്തൽ: ലോറിയുടമ മനാഫിനെ ഇന്ന് ചോദ്യം ചെയ്യും
ധർമ്മസ്ഥലത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ബെൽത്തങ്ങാടിയിലെ പ്രത്യേക അന്വേഷണസംഘം ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.

ധർമ്മസ്ഥലം കേസ്: മനാഫിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം
ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് പെൺകുട്ടികളുടെ മൃതദേഹം മറവുചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിൽ ലോറിയുടമയും വ്ളോഗറുമായ മനാഫിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിന് നോട്ടീസ് നൽകി. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസ്: ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി
ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവരെയും ഫണ്ട് നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ധർമസ്ഥലയിലെ പരിശോധന താത്കാലികമായി നിർത്തി; കാരണം ഇതാണ്
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തി. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിൽ പറഞ്ഞു. മലയാളി പെൺകുട്ടിയുടെ മൃതദേഹം ധർമസ്ഥലത്ത് മറവ് ചെയ്തിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.

ധർമ്മസ്ഥലയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയവരിൽ മലയാളി പെൺകുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തൽ
ധർമ്മസ്ഥലയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഒരു മലയാളി പെൺകുട്ടിയുമുണ്ടെന്ന് സാക്ഷി വെളിപ്പെടുത്തുന്നു. വർഷങ്ങളായി തുടർച്ചയായുണ്ടായ മണ്ണിടിച്ചിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പ്രദേശത്തിൻ്റെ ഭൂപ്രകൃതിയിൽ മാറ്റം വന്നിട്ടുണ്ട്. കുഴിച്ചിട്ട സ്ഥലം ഇപ്പോൾ പാറകൾ കൊണ്ട് മൂടിയിരിക്കുകയാണെന്നും സാക്ഷി പറയുന്നു.

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന
കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് സമീപമുള്ള 13-ാം നമ്പർ സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇവിടെയാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയിട്ടുള്ളത്.

ധർമ്മസ്ഥലയിൽ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക്; അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണം ആര് നടത്തുമെന്നതിൽ ആശയക്കുഴപ്പം
ധർമ്മസ്ഥലയിലെ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക് കടന്നു. പതിനൊന്നാമത്തെ സ്പോട്ടിലാണ് ഇന്ന് പരിശോധന നടക്കുന്നത്. ഇന്നലെ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഈ കേസ് ധർമ്മസ്ഥല പോലീസ് എസ്ഐടി സംഘത്തിന് കൈമാറിയേക്കും.

ധർമ്മസ്ഥലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി SIT
കർണാടകയിലെ ധർമ്മസ്ഥലയിൽ തലയോട്ടിയുടെ ഭാഗവും അസ്ഥികളും കണ്ടെത്തി. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി വിവരം. കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ എസ്ഐടി തീരുമാനിച്ചു.

ധർമ്മസ്ഥലത്ത് നാലാം ദിവസവും തിരച്ചിൽ; ഒന്നും കണ്ടെത്താനായില്ല
ധർമ്മസ്ഥലത്ത് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നാലാം ദിവസവും ഒന്നും കണ്ടെത്താനായില്ല. കർണാടക ഹൈക്കോടതി മാധ്യമവിലക്ക് റദ്ദാക്കി. കേസ് വീണ്ടും സെഷൻസ് കോടതി പരിഗണിക്കും.

ധർമ്മസ്ഥലയിൽ ഇന്ന് വീണ്ടും മണ്ണ് നീക്കിയുള്ള പരിശോധന; ഏഴാം സ്പോട്ടിലാണ് പരിശോധന
ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇന്ന് വീണ്ടും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. ഏഴാമത്തെ സ്പോട്ടിലാണ് ഇന്ന് പരിശോധന ആരംഭിക്കുക. ഇന്നലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫോറെൻസിക് സംഘം സ്ഥലത്തെത്തി അസ്ഥികൾ ശേഖരിച്ച് ബയോ സേഫ് ബാഗുകളിലാക്കി പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

ധർമ്മസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി; ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് പോലീസ്
ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ സൈറ്റ് ആറിൽ നിന്ന് കണ്ടെത്തി. ഇത് കേസിൽ വഴിത്തിരിവാകാൻ സാധ്യതയുണ്ട്. അസ്ഥികൂട ഭാഗങ്ങൾ ഫൊറൻസിക് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.