Dalit Woman

സ്വർണ്ണമോഷണ കേസ്: ദളിത് യുവതിയെ പീഡിപ്പിച്ച എ.എസ്.ഐക്ക് സസ്പെൻഷൻ
സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.

ദളിത് സ്ത്രീക്കെതിരായ വ്യാജ പരാതി: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ദളിത് സ്ത്രീക്കെതിരായ വ്യാജ മോഷണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവും.

ബിന്ദുവിനെ കുടുക്കിയ കേസ്: കൂടുതൽ പൊലീസുകാർക്ക് വീഴ്ച
ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി പീഡിപ്പിച്ച കേസിൽ കൂടുതൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. കന്റോൺമെന്റ് എ.സി. നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സസ്പെൻഷനിലായ എസ്.ഐക്ക് പുറമെ മറ്റു രണ്ടുപേർക്ക് കൂടി വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ അതിക്രമം; എസ്ഐക്ക് വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ നടന്ന അതിക്രമത്തിൽ എസ്ഐക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പരാതി ലഭിച്ചിട്ടും പ്രാഥമിക നടപടിക്രമങ്ങൾ പാലിക്കാതെയാണ് എസ്ഐ യുവതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മോഷണക്കേസിൽ ദളിത് സ്ത്രീക്ക് പോലീസിൽ നിന്ന് ദുരനുഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം പേരൂർക്കടയിൽ സ്വർണ്ണമാല മോഷണം പോയെന്ന പരാതിയിൽ ദളിത് സ്ത്രീക്ക് പോലീസിൽ നിന്ന് ദുരനുഭവം. ആർ.ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി 20 മണിക്കൂറോളം ചോദ്യം ചെയ്തു. സ്വർണ്ണമാല പിന്നീട് വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും പോലീസ് എഫ്ഐആർ റദ്ദാക്കിയിട്ടില്ല.

അയോധ്യയിലെ ദളിത് യുവതിയുടെ മരണം: രാഷ്ട്രീയ പ്രതിഷേധം
അയോധ്യയിൽ 22കാരിയായ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന സംശയം. സംഭവത്തിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാണ്.

ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹചരന് ജിജോ തില്ലങ്കേരി പീഡന ശ്രമത്തിന് അറസ്റ്റില്
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സഹചരന് ജിജോ തില്ലങ്കേരി പട്ടികജാതി യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് അറസ്റ്റിലായി. നവംബര് 19-ന് നടന്ന സംഭവത്തില് മുഴക്കുന്ന് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവം പുറത്തറിഞ്ഞാല് മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.