Cyber Fraud

ഓപ്പറേഷൻ സൈ-ഹണ്ട്: സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസിന്റെ നടപടി; 263 പേർ അറസ്റ്റിൽ
കേരളത്തിൽ സൈബർ തട്ടിപ്പുകൾക്കെതിരെ പോലീസ് നടത്തിയ ഓപ്പറേഷനാണ് സൈ-ഹണ്ട്. ഈ ഓപ്പറേഷനിൽ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകൾ രജിസ്റ്റർ ചെയ്യുകയും 125 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ഡിജിറ്റൽ തട്ടിപ്പ്: ദമ്പതികളിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ തിരികെ പിടിച്ച് കാസർഗോഡ് സൈബർ പോലീസ്
കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് എന്ന സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത 2 കോടി 40 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ കാസർഗോഡ് സൈബർ പോലീസ് തിരിച്ചുപിടിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം പോർട്ടലിൽ വിളിച്ച് പരാതി അറിയിക്കുകയും കാസർഗോഡ് സൈബർ പോലീസിന്റെ സഹായം തേടുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ യു പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.

സൈബർ തട്ടിപ്പ്: ഡിജിറ്റൽ അറസ്റ്റിലിട്ട് പീഡിപ്പിച്ചു; റിട്ട. ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു
സൈബർ തട്ടിപ്പിനിരയായ റിട്ടയേർഡ് ഡോക്ടർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. 70 മണിക്കൂറോളം സൈബർ തട്ടിപ്പ് സംഘം ഡോക്ടറെ ഡിജിറ്റൽ അറസ്റ്റിൽ വെച്ചിരുന്നു. മഹാരാഷ്ട്രയിലെ ഒരു ഷെൽ അക്കൗണ്ടിലേക്ക് ഏകദേശം 6 ലക്ഷം രൂപ മാറ്റാൻ തട്ടിപ്പ് സംഘം ഡോക്ടറെ നിർബന്ധിച്ചു.

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവർ സൂക്ഷിക്കുക; കേരള പൊലീസിൻ്റെ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി കേരള പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ 1930-ൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

വാട്സ്ആപ്പ് ഹാക്കിംഗ്: ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. 2-Step Verification ഉപയോഗിക്കാത്തവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. തട്ടിപ്പുകാർ സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം ആവശ്യപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്താൻ സാധ്യതയുണ്ട്.

മൊബൈൽ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു
മൂക്കന്നൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മൂന്നര ലക്ഷം രൂപ കവർന്നു. വിദേശ നമ്പറിൽ നിന്ന് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് തട്ടിപ്പിന് കാരണം. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകൾ തുറക്കാതിരിക്കാൻ സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊച്ചിയിൽ വെർച്വൽ അറസ്റ്റ്; 2.88 കോടി തട്ടിയെടുത്ത കേസിൽ പ്രത്യേക സംഘം
കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മട്ടാഞ്ചേരി സ്വദേശി ഉഷാകുമാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ രേഖകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

കൊച്ചിയിൽ വെർച്വൽ അറസ്റ്റിലൂടെ 2 കോടി 88 ലക്ഷം രൂപ തട്ടി
കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയായ 59കാരിയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തു എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

വിവാഹ ക്ഷണക്കത്ത് തട്ടിപ്പ്: സർക്കാർ ജീവനക്കാരന് നഷ്ടമായത് രണ്ട് ലക്ഷം രൂപ
മഹാരാഷ്ട്രയിൽ വിവാഹ ക്ഷണക്കത്ത് ഉപയോഗിച്ച് സൈബർ തട്ടിപ്പ്. വാട്സ്ആപ്പിൽ ലഭിച്ച ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് രണ്ട് ലക്ഷം രൂപ നഷ്ടമായി. ഹിങ്കോലി പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ഉദ്യോഗസ്ഥൻ പരാതി നൽകി.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ൻ കേരളാ പോലീസ്.
കേരളത്തിൽ വർധിച്ചു വരുന്ന ഡിജിറ്റൽ അറസ്റ്റ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേരളാ പോലീസ് മുന്നറിയിപ്പ് നൽകുന്നു. പോലീസ്, കസ്റ്റംസ്, സി.ബി.ഐ, ഇ.ഡി തുടങ്ങിയവരുടെ പേരിൽ വിർച്വൽ അറസ്റ്റ് കേസുകൾ വർധിക്കുന്നതായി പോലീസ് പറയുന്നു. തട്ടിപ്പിനിരയാവുകയോ, തട്ടിപ്പിനായി ആരെങ്കിലും സമീപിക്കുകയോ ചെയ്താൽ ഉടൻ 1930 എന്ന നമ്പറിൽ സൈബർ കേരളാ പൊലീസിൽ അറിയിക്കുക.

ഓൺലൈൻ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി
മുംബൈയിൽ ഓൺലൈൻ ഡെലിവറി ആപ്പ് വഴി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച 71 വയസ്സുകാരിക്ക് 18.5 ലക്ഷം രൂപ നഷ്ടമായി. വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാൻ കാരണം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡിജിറ്റൽ അറസ്റ്റ്: 83-കാരിയിൽ നിന്ന് തട്ടിയെടുത്തത് 7.8 കോടി രൂപ
സൈബർ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റൽ അറസ്റ്റിലൂടെ 83-കാരിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു. ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഒരു അക്കൗണ്ടിൽനിന്ന് പെട്ടെന്ന് കോടിക്കണക്കിന് രൂപ കംബോഡിയയിലേക്ക് പോയതിനെ തുടര്ന്ന് ഐ.ബി ഉള്പ്പെടെയുള്ള കേന്ദ്ര ഏജന്സികള്ക്ക് സംശയം തോന്നിയിരുന്നു.