Crime News

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പ്രവാസി വ്യവസായി ഷമീറിനെ തട്ടിക്കൊണ്ടുപോയി. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഭാര്യ പോലീസിൽ മൊഴി നൽകി. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി
മലപ്പുറം പാണ്ടിക്കാട് ഇന്നലെ രാത്രി എട്ടുമണിയോടെ പ്രവാസി വ്യവസായിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ദുബായിലെ സാമ്പത്തിക ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയ ശേഷം ഷമീറിന്റെ ബിസിനസ് പങ്കാളിക്ക് വാട്സ്ആപ്പ് കോൾ വഴി ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളിപ്പുറം തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ചേർത്തല പള്ളിപ്പുറത്തെ നാല് സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് വൈകുന്നേരം ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.

കോതമംഗലം ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത; എൻഐഎ അന്വേഷണം വേണമെന്ന് സഹോദരൻ
കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിൻ്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യാൻ സാധ്യത. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാകും അറസ്റ്റ്. റമീസിൻ്റെ മാതാപിതാക്കൾ നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ സഹോദരൻ ഈ കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ലഹരി കേസ്: ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ബുജൈർ ജില്ല കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അഞ്ചംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരത്ത് എസ്.എസ്. കോവിൽ റോഡിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചംഗസംഘം അറസ്റ്റിലായി. തമ്പാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പൊലീസിനു നേരെ കത്തി വീശിയെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി.

കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
കൊയിലാണ്ടി പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിൻ വർഗീസ്, ജിൽസ് ഔസേപ്പ് എന്നിവരെയാണ് മരുതോങ്കര പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതക്കെണി ഒരുക്കാൻ സഹായിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൂടുതൽ അറസ്റ്റുകൾ നടന്നത്.

കോതമംഗലം ആത്മഹത്യ കേസ്: കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യത. പ്രതി റമീസിൻ്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിനെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
ആലപ്പുഴയിൽ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചെന്ന് പരാതി. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അന്വേഷണസംഘം സെബാസ്റ്റ്യന്റെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നും ബിന്ദു പത്മനാഭൻ ആക്ഷൻ കൗൺസിൽ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

പോത്തൻകോട് കഞ്ചാവ്, എംഡിഎംഎ കേസ്; അഞ്ച് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് കഞ്ചാവ് വലിച്ചതിനും എംഡിഎംഎ കൈവശം വെച്ചതിനും അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അരിയോട്ടുകോണത്ത് വില്ലയിൽ താമസിക്കുന്ന ആളുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ പരിശോധന. അറസ്റ്റിലായവരിൽ ഒരാളായ അമ്പാടി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.

നാഗ്പൂരിൽ വാഹനാപകടം: ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി
നാഗ്പൂരിൽ വാഹനാപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ ചെയ്തതെന്ന് ഭർത്താവ് പറഞ്ഞു. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ട്രെയിനിൽ യാത്രക്കാരിയെ തള്ളിയിട്ട് കവർച്ച; പ്രതി പിടിയിൽ
തൃശൂർ സ്വദേശിനിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പോലീസ് പിടികൂടി. ചണ്ഡീഗഢ് - കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തി.