Crime News

കാസർഗോഡ് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് അരമങ്ങാനത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) ആണ് മരിച്ചത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹരിയാന സ്വദേശി കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം
ഹരിയാനയിലെ ജിന്ദ് സ്വദേശിയായ 26-കാരനായ കപിൽ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. കപിൽ ജോലി ചെയ്യുന്ന സ്ഥലത്ത് അമേരിക്കൻ പൗരൻ പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സഹായം തേടി.

ശ്രീകാര്യത്ത് മദ്യപസംഘം മൂന്ന് പേരെ കുത്തി പരുക്കേല്പ്പിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം ശ്രീകാര്യത്ത് പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്ന് പേരെ കുത്തി പരുക്കേല്പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന് രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി സംഘം കുത്തി പരുക്കേല്പ്പിച്ചത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ
എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. പെരുമ്പാവൂർ എ എസ് പി ഹാർത്തിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ
യുവതിക്ക് മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിലിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഈ നടപടി.

മുണ്ടക്കയത്ത് ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും മാതാവിനെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പീച്ചി സ്റ്റേഷനിൽ മർദ്ദനം; സിഐ രതീഷിനെതിരെ ഉടൻ നടപടിക്ക് സാധ്യത
പീച്ചി പോലീസ് സ്റ്റേഷനിലെ മർദ്ദനവുമായി ബന്ധപ്പെട്ട് സി ഐ പി.എം. രതീഷിനെതിരെ ഉടൻ നടപടിയുണ്ടാകാൻ സാധ്യത. അഡീഷണൽ എസ്പി കെ.എ. ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്മേലാണ് ഈ നടപടി. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും റിപ്പോർട്ടിൽ കർശന നടപടി സ്വീകരിക്കണമെന്ന് പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ചു; വീഡിയോ വൈറലായതോടെ പ്രതിഷേധം
തമിഴ്നാട്ടിലെ കടലൂരിൽ ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് മർദിച്ച സംഭവം ഉണ്ടായി. നാല് സ്ത്രീകൾ ചേർന്നാണ് ആക്രമണം നടത്തിയത്, ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തു തർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു, ഒരു സ്ത്രീ അറസ്റ്റിലായി.

കൊൽക്കത്തയിൽ ജന്മദിനാഘോഷത്തിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസ്
കൊൽക്കത്തയിൽ ജന്മദിനാഘോഷത്തിനിടെ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് സുഹൃത്തുക്കൾക്കെതിരെ കേസ്. നഗരത്തിന്റെ തെക്കൻ ഭാഗത്തുള്ള റീജന്റ് പാർക്ക് പ്രദേശത്താണ് സംഭവം നടന്നത്. വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ ജന്മദിനം.

തമിഴ്നാട്ടിൽ ബസ് യാത്രക്കിടെ സ്വർണ്ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
തമിഴ്നാട്ടിൽ ബസ് യാത്രയ്ക്കിടെ അഞ്ച് പവൻ സ്വർണ്ണമാല മോഷണം പോയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിലായി. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് ചെന്നൈ കോയമ്പേട് പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് ഭാരതിയാണെന്ന് കണ്ടെത്തിയത്.

പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയില്ല
തൃശൂർ പീച്ചിയിലെ പൊലീസ് മർദനത്തിൽ എസ്.ഐ രതീഷിനെതിരായ റിപ്പോർട്ട് ഐജി ഓഫീസിൽ കെട്ടികിടക്കുന്നു. വകുപ്പ് തല അന്വേഷണത്തിൽ രതീഷ് മർദിച്ചെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കുന്നതിനിടെ ആരോപണവിധേയനായ രതീഷിന് സ്ഥാനക്കയറ്റം ലഭിച്ചു.

കൊല്ലത്ത് തിരുവോണത്തിന് ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 11 പേർക്ക് പരിക്ക്
കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘം ആക്രമം നടത്തി. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 11 പേർക്ക് പരുക്കേറ്റു, 18 പേർക്കെതിരെ കേസ് എടുത്തു.