Crime News

ബംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ
ബംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തു. ഫിസിക്സ് അധ്യാപകൻ നരേന്ദ്രൻ, ബയോളജി അധ്യാപകൻ സന്ദീപ്, സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

പന്തീരാങ്കാവ് ബാങ്ക് കവർച്ച: കുഴിച്ചിട്ട 39 ലക്ഷം കണ്ടെത്തി
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ കണ്ടെത്തി. പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ട പണമാണ് പോലീസ് കണ്ടെത്തിയത്. കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച വിവരം അറിയുന്നത്.

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനിയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും മരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേസിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിട്ടുണ്ട്.

കാർ കടത്തിയെന്ന സംശയത്തിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിൽ; ഒരാൾ രക്ഷപ്പെട്ടു
കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പനങ്ങാട് പൊലീസ് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാൾ രക്ഷപ്പെട്ടു. ഊട്ടിയിൽ നിന്ന് കാർ കവർന്ന് കടത്തിയതാണെന്ന സംശയത്തിലാണ് പോലീസ്.

പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
പട്നയിൽ അഭിഭാഷകനായ ജിതേന്ദ്ര സിംഗ് മൽഹോത്ര വെടിയേറ്റ് മരിച്ചു. സുൽത്താൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തത്. അതേസമയം, ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു.

മഹാരാഷ്ട്ര കവർച്ചാ കേസ്: പ്രതികളെ വയനാട്ടിൽ നിന്നും പിടികൂടി
മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപയുടെ കവർച്ച നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ വയനാട് പോലീസ് പിടികൂടി. കവർച്ചാസംഘത്തിലെ നന്ദകുമാർ, അജിത്കുമാർ, സുരേഷ്, വിഷ്ണു, ജിനു, കലാധരൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.

ബീഹാറിൽ വീണ്ടും വെടിവെപ്പ്; പട്നയിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
ബീഹാറിലെ പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മഹാതോ എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ പട്നയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

എറണാകുളത്ത് പട്ടിക്കുട്ടിയ്ക്ക് രാസവസ്തു ഒഴിച്ചു; അയൽവാസിക്കെതിരെ കേസ്
എറണാകുളം പുത്തൻകുരിശിൽ മൂന്നുമാസം പ്രായമുള്ള പട്ടിക്കുട്ടിയ്ക്ക് രാസവസ്തു ഒഴിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. രാസവസ്തു ഒഴിച്ചതിനെ തുടർന്ന് പട്ടിക്കുഞ്ഞിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയിൽ പിതാവ് മകനെ കൊന്ന് ജീവനൊടുക്കി; സംഭവം കാഞ്ഞിരമറ്റത്ത്
തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരനായ മൂന്ന് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി ജീവനൊടുക്കി. ഉന്മേഷ് (32) ആണ് മകന് ദേവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

ധർമസ്ഥലത്ത് നൂറോളം സ്ത്രീകളെ കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ; മുൻ ശുചീകരണ തൊഴിലാളി കോടതിയിൽ മൊഴി നൽകി
കർണാടകയിലെ ധർമസ്ഥലയിൽ പീഡനത്തിനിരയായ നൂറോളം സ്ത്രീകളെ കുഴിച്ചുമൂടിയെന്ന് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തി. ബെൽതങ്കാടി മജിസ്ട്രേറ്റ് കോടതിയിൽ ഇയാൾ മൊഴി നൽകി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങൾ കാട്ടിത്തരാമെന്നും ഇയാൾ അറിയിച്ചു.

ഭാര്യ പോയതിലുള്ള വിഷമം; റെയിൽവേ സ്റ്റേഷനിലേക്ക് കാറോടിച്ച് കയറ്റി യുവാവ്
ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വിഷമത്തിൽ മദ്യലഹരിയിൽ യുവാവ് റെയിൽവേ സ്റ്റേഷനിലേക്ക് കാറോടിച്ച് കയറ്റി. ഗ്വാളിയോറിലാണ് സംഭവം നടന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു, തുടർന്ന് കാർ കസ്റ്റഡിയിലെടുത്തു.

നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ് യുവതി; മൂന്ന് പേർ അറസ്റ്റിൽ
അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 22 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് കുഞ്ഞിനെ വിറ്റത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.