CMRL

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിഎംആർഎല്ലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യപ്രകാരമാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

വീണയ്ക്കെതിരായ വാർത്തകൾ തെറ്റ്: മന്ത്രി റിയാസ്
വീണാ വിജയനെതിരെയുള്ള വാർത്തകൾ തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും കോടതിക്ക് മുമ്പാകെയുള്ള വിഷയമാണിതെന്നും മന്ത്രി. പാർട്ടിയുടെ നിലപാട് ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

എക്സലോജിക് മാസപ്പടി ഇടപാട്: വീണാ വിജയന് നിർണായക പങ്ക്, 2.78 കോടി കൈപ്പറ്റിയെന്ന് എസ്എഫ്ഐഒ റിപ്പോർട്ട്
സിഎംആർഎല്ലിൽ നിന്ന് വീണാ വിജയൻ 2.78 കോടി രൂപ സ്വീകരിച്ചതായി എസ്എഫ്ഐഒ റിപ്പോർട്ട്. എക്സലോജിക് മാസപ്പടി ഇടപാടിൽ വീണയ്ക്ക് നിർണായക പങ്കുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐടി കൺസൾട്ടൻസി സേവനങ്ങൾ നൽകിയതിന് തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി മാറ്റിവച്ചു
മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. എസ്എഫ്ഐഒയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജി അടുത്തമാസം 22ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതികളുടെ മൊഴികളുടെ വിശദാംശങ്ങൾ ഇഡി ആവശ്യപ്പെട്ടു.

സിഎംആർഎൽ മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ തേടി ഇഡി
സിഎംആർഎൽ എക്സാലോജിക്സ് മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇഡി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. വീണാ വിജയൻ അടക്കമുള്ള പ്രതികളുടെ മൊഴികളുടെ വിശദാംശങ്ങളും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.

സിഎംആർഎൽ മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്
സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി മെയ് 27-ന് വീണ്ടും പരിഗണിക്കും. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

സിഎംആർഎൽ മാസപ്പടി കേസ്: എസ്എഫ്ഐഒ റിപ്പോർട്ടിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ
സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. കമ്പനി നിയമമനുസരിച്ചുള്ള നടപടികളിൽ സംശയം പ്രകടിപ്പിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അവധിക്കാലത്തിനു ശേഷം ഹർജി വീണ്ടും പരിഗണിക്കും.

സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഇഡി വിലയിരുത്തൽ. കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാൽ നടപടികൾ വൈകും. എസ്എഫ്ഐഒ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇഡി ഈ നീക്കം നടത്തുന്നത്.

സിഎംആർഎൽ ഇടപാട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഇന്ന് ഹൈക്കോടതിയിൽ
സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം.

സിഎംആർഎൽ – എക്സാലോജിക് കരാർ: കുറ്റകൃത്യമായി പരിഗണിക്കാൻ തെളിവുണ്ടെന്ന് കോടതി
സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റകൃത്യമായി പരിഗണിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പതിനൊന്ന് പ്രതികൾക്കും നോട്ടീസ് അയയ്ക്കും.

സിഎംആർഎൽ കേസ്: മുഖ്യമന്ത്രിക്കൊപ്പം സിപിഐ; വീണയ്ക്ക് പിന്തുണയില്ല
സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഒരു സ്വതന്ത്ര പൗരയാണെന്നും കേസ് എൽഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ തിരിച്ചടിക്കുമെന്നും ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി.

സിഎംആർഎൽ കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ റിപ്പോർട്ട് കോടതി സ്വീകരിച്ചു
എറണാകുളം അഡീഷണൽ സെഷൻസ് കോടതി സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ റിപ്പോർട്ട് സ്വീകരിച്ചു. കേസിലെ പ്രതികളായ വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കുന്നതാണ് കോടതിയുടെ അടുത്ത നടപടി. കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ കേസ് സ്വാഭാവിക നടപടിക്രമങ്ങളിലേക്ക് കടക്കും.