Chendamangalam

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു ജയന് കാപ്പ ചുമത്തി
ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയനെ കാപ്പ ചുമത്തി ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ റിതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ
ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണത്തിനിരയായ ജിതിൻ പ്രതികരിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് ഋതു ജയൻ വീട്ടിൽ കയറി ആക്രമണം നടത്തിയതെന്നും ജിതിൻ പറയുന്നു. അച്ഛനെയും അപ്പൂപ്പനെയും ആക്രമിക്കുന്നത് നേരിൽ കണ്ടെന്ന് ജിതിന്റെ മകൾ ആരാധ്യയും പറഞ്ഞു.

ചേന്ദമംഗലം കൂട്ടക്കൊല: മുൻവൈരാഗ്യമാണ് കാരണമെന്ന് പോലീസ് കുറ്റപത്രം
ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യത്തോടെയുള്ള കൊടുംക്രൂരതയാണ് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആയിരം പേജുള്ള കുറ്റപത്രത്തിൽ 112 സാക്ഷികളുടെ മൊഴികളും 60 തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചേന്ദമംഗലം കൂട്ടക്കൊല: ഋതുവിനെതിരെ കുറ്റപത്രം
ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു
ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ തെളിവെടുപ്പിനായി കൊല നടന്ന വീട്ടിലെത്തിച്ചു. കൂട്ടക്കൊലയില് പശ്ചാത്താപമില്ലെന്നും ജിതിൻ മരിക്കാത്തതിൽ പ്രയാസമുണ്ടെന്നും പ്രതി പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി.

ചേന്ദമംഗലം കൂട്ടക്കൊലപാതകം: കുട്ടികളുടെ മൊഴി നിർണായകം
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ നിർണായകമായ സാക്ഷി മൊഴികളുമായി രണ്ട് കുട്ടികൾ. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് നൽകിയിരിക്കുന്നത്. പ്രതിയായ ഋതു ജയൻ വീട്ടിലേക്ക് കടന്നുവന്ന് കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കണ്ടതായി കുട്ടികൾ മൊഴി നൽകി.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും; വൻ സുരക്ഷ
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി. വൻ സുരക്ഷാ സന്നാഹത്തോടെയായിരിക്കും പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുക.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു ജയൻ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
ചേന്ദമംഗലത്ത് നടന്ന കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് റിപ്പോർട്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവും തകർന്നു. പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസി ഋതുജയനെ പോലീസ് അറസ്റ്റ് ചെയ്തു.

ചേന്ദമംഗലം ഇരട്ടക്കൊലപാതകം: റിതുവിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
ചേന്ദമംഗലം ഇരട്ടക്കൊലപാതക കേസിലെ പ്രതി റിതുവിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കും.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. കേസിൽ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.