കാക്കനാട്ടെ ജിഎസ്ടി കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷാ ക്രമക്കേട് കേസിൽ സിബിഐ സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. മൂവരുടെയും മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.