CBI Investigation

കരൂര് അപകടം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയില്; വിജയ്ക്കെതിരായ അറസ്റ്റ് ഉടൻ വേണ്ടെന്ന് സർക്കാർ
കരൂരിലെ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തില് സംസ്ഥാന സര്ക്കാര് ജുഡീഷ്യല് അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്കിയതിന് പിന്നാലെയാണ് ടി.വി.കെ കേന്ദ്ര ഏജന്സിയുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ വിജയ്ക്കെതിരെയുള്ള അറസ്റ്റ് ഉടന് വേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചു. അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് 20 ലക്ഷം രൂപ ധനസഹായം വിജയ് പ്രഖ്യാപിച്ചു.

മാസപ്പടിക്കേസ്: ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി; വാദം ഒക്ടോബർ 28-ന്
മാസപ്പടിക്കേസിലെ ഹർജികൾ ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഒക്ടോബർ 28, 29 തീയതികളിലാണ് ഇനി ഹർജി പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ എന്നിവർക്കെതിരായ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി മാറ്റിയത്.

ശിവഗംഗ കസ്റ്റഡി മരണം: പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് സിബിഐ
തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമെന്ന് കണ്ടെത്തൽ. അജിത് കുമാർ സ്വർണം മോഷ്ടിച്ചെന്ന യുവതിയുടെ പരാതിയിലാണ് സിബിഐയുടെ കണ്ടെത്തൽ. യുവതിയുടെ മൊഴിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു.

എ.ഡി.എം ആത്മഹത്യ കേസ്: കോൺഗ്രസ് വിമർശനം കടുക്കുന്നു
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ കോൺഗ്രസ് വിമർശനവുമായി രംഗത്ത്. നവീൻ ബാബുവിനെ മനഃപൂർവം കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. സത്യം പുറത്തുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാർജയിലെ ആത്മഹത്യ: സിബിഐ അന്വേഷണം വേണമെന്ന് അമ്മ; ഇടപെട്ട് സി.പി.ഐ.എം
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഷൈലജ രംഗത്ത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ഷൈലജ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ രംഗത്ത് വന്നു, ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ശിവഗംഗ കസ്റ്റഡി മരണം സിബിഐക്ക്; കേസ് അന്വേഷിക്കാന് പ്രത്യേക സംഘം, വിമര്ശനവുമായി കോടതി
ശിവഗംഗ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറി. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്ക്കാരിന്റെ ഈ തീരുമാനം. സംഭവത്തില് പൊലീസിനെ കോടതി വിമര്ശിച്ചു. അറസ്റ്റിലായ അഞ്ച് പൊലീസുകാരെ മധുരൈ ജയിലിലേക്ക് മാറ്റി.

സിഎംആർഎൽ മാസപ്പടി കേസ്: സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും
സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത്ത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും.

സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും പൊതുതാൽപര്യമില്ലെന്നും മുഖ്യമന്ത്രിയും ടി. വീണയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ടി. വീണ കോടതിയെ അറിയിച്ചു.

മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി; ഹൈക്കോടതിയിൽ സത്യവാങ്മൂലം
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് ഹർജിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഹർജിയിൽ പൊതു താൽപ്പര്യമില്ലെന്നും മുഖ്യമന്ത്രി കോടതിയെ അറിയിച്ചു.

ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ
ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. നിർമ്മാണ കമ്പനികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അവർക്ക് സഹായം ചെയ്തുകൊടുത്തവരെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട വിജയകുമാർ, ഭാര്യ മീര എന്നിവരുടെ മകൻ ഗൗതമിനെ എട്ട് വർഷം മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

കെ.എം. എബ്രഹാമിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു
കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ജോമോൻ പുത്തൻപുരയ്ക്കലിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചു. 2025 ഏപ്രിൽ 11നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.