CAG Report

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ
സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി റിപ്പോർട്ട്. കെഎസ്ആർടിസി 2016 മുതൽ ഓഡിറ്റ് രേഖകൾ സമർപ്പിച്ചിട്ടില്ല. കെഎംഎംഎല്ലിൽ ക്രമക്കേടും കണ്ടെത്തി.

കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി: സർക്കാരിനെതിരെ ഷാഫി പറമ്പിൽ
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്. റിപ്പോർട്ടിനെതിരെ ശക്തമായ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. കോടതി സ്വമേധയാ കേസെടുക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിപിഇ കിറ്റ് വിവാദം: സിഎജി റിപ്പോർട്ടിനെതിരെ തോമസ് ഐസക്
കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്. സി.എ.ജി രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിനെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ് റിപ്പോർട്ടെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി ലഭിച്ചു.

പി.പി.ഇ കിറ്റ് വിവാദം: സി.എ.ജി റിപ്പോർട്ടിനെതിരെ കെ.കെ ശൈലജ
കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ആരോപണത്തിന് മറുപടിയുമായി കെ.കെ ശൈലജ. അടിയന്തര സാഹചര്യമാണ് കണക്കിലെടുത്തെന്ന് മുൻ ആരോഗ്യമന്ത്രി. സി.എ.ജിക്ക് വ്യക്തതയില്ലെങ്കിൽ സർക്കാർ നൽകുമെന്നും ശൈലജ.

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാട്: സിഎജി റിപ്പോർട്ടിൽ പ്രതികരണവുമായി കെ. സുരേന്ദ്രൻ
കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിനെത്തുടർന്ന് രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഹാമാരിയുടെ കാലത്ത് കേരള സർക്കാർ നടത്തിയത് മനുഷ്യത്വരഹിതമായ കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരനെന്നും കെ.കെ. ശൈലജയുടെയും അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്: സിഎജി റിപ്പോർട്ട്
കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്. 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നും കുറഞ്ഞ വിലയ്ക്ക് കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനികളെ തഴഞ്ഞെന്നും റിപ്പോർട്ട്. പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാരക്കുറവിനെയും റിപ്പോർട്ട് വിമർശിക്കുന്നു.

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ ഗുണനിലവാരം കുറവെന്ന് സിഎജി റിപ്പോർട്ട്
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായി സിഎജി റിപ്പോർട്ട്. മരുന്നുകളുടെ ലഭ്യതക്കുറവും ടെണ്ടർ നടപടിക്രമങ്ങളിലെ വീഴ്ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ റവന്യു ചെലവ് വർധിച്ചപ്പോൾ മൂലധന ചെലവ് കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ക്ഷേമ പെൻഷൻ തട്ടിപ്പ്: 18% പിഴപ്പലിശയോടെ തുക തിരിച്ചുപിടിക്കാൻ സർക്കാർ നടപടി
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നു. അനർഹമായി കൈപ്പറ്റിയ തുക 18% പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും. 9,201 പേർ 39.27 കോടി രൂപ തട്ടിയെടുത്തതായി സി&എജി കണ്ടെത്തി.

തിരുവനന്തപുരം കോർപ്പറേഷനിൽ ക്ഷേമപെൻഷൻ തട്ടിപ്പ് കൂടുതൽ; സർക്കാർ കർശന നടപടികൾക്ക് ഒരുങ്ങുന്നു
സംസ്ഥാനത്ത് 9201 പേർ ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയതായി സി&എജി റിപ്പോർട്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ 347 പേർ 1.53 കോടി രൂപ തട്ടിയെടുത്തു. സർക്കാർ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

കേരളത്തിൽ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടുകൾ; സിഎജി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മരിച്ചവരുടെ പേരിൽ തുടർന്നും പെൻഷൻ വിതരണം ചെയ്തതും, ഒരേ സമയം വിധവാ പെൻഷനും അവിവാഹിതർക്കുള്ള പെൻഷനും കൈപ്പറ്റിയതുമായ സംഭവങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരം ക്രമക്കേടുകൾ മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

മനുഷ്യ-മൃഗ സംഘർഷം: സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി റിപ്പോർട്ട്
മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് രൂക്ഷമായി വിമർശിച്ചു. 2017 മുതൽ 2021 വരെയുള്ള കാലയളവിൽ 29,798 ...