ഏഴ് കോടി രൂപയുടെ ചെക്ക് ബൗൺസായ കേസിൽ വീരേന്ദ്ര സെവാഗിന്റെ സഹോദരൻ വിനോദ് സെവാഗിനെ ചണ്ഡിഗഢ് പോലീസ് അറസ്റ്റ് ചെയ്തു. ജാള്ട്ടാ ഫുഡ് ആൻഡ് ബെവറേജസ് കമ്പനിയുടെ ഡയറക്ടറായ വിനോദ് സെവാഗിനെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറി ഉടമ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് കേസ്.