Bihar

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബിഹാർ സർക്കാരിനെതിരെ വിമർശനവുമായി തേജസ്വി യാദവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ തകർച്ചയെക്കുറിച്ച് എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. പൂർണിയയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ജിഎംസിഎച്ച്) നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെയായിരുന്നു വിമർശനം. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണിയയിലെ ജിഎംസിഎച്ച് സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഹാർ ബീഡി പോസ്റ്റ് വിവാദം: വി.ഡി. ബൽറാം കെപിസിസി നേതൃയോഗത്തിൽ വിശദീകരണം നൽകി
ബിഹാർ-ബീഡി പോസ്റ്റുമായി ബന്ധപ്പെട്ട് കെപിസിസി നേതൃയോഗത്തിൽ വി.ഡി. ബൽറാം വിശദീകരണം നൽകി. പോസ്റ്റ് തന്റെ അറിവോടെയല്ലെന്നും, സോഷ്യൽ മീഡിയ ടീമിന് പറ്റിയ വീഴ്ചയാണെന്നും ബൽറാം പറഞ്ഞു. ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്കുള്ള പ്രതികരണം ഡിജിറ്റൽ മീഡിയ വിഭാഗം നടത്തേണ്ടതില്ലെന്ന് കെപിസിസി നിർദ്ദേശം നൽകി.

ബിഹാറിൽ ഒരേ വീട്ടിൽ 947 വോട്ടർമാരെന്ന ആരോപണവുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിയും രംഗത്ത്
ബിഹാറിലെ ബോധ്ഗയയിൽ ഒരു വീട്ടിൽ 947 വോട്ടർമാരുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജനാധിപത്യ അവകാശം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി; വോട്ടർ അവകാശ യാത്രക്ക് തുടക്കം
രാഹുൽ ഗാന്ധി വോട്ടർ അവകാശ യാത്രയുമായി ജനങ്ങളിലേക്ക്. "ഒരു വ്യക്തി, ഒരു വോട്ട്" എന്ന അടിസ്ഥാന ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബിഹാറിൽ ഒപ്പം ചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ബിഹാറിൽ 124 വയസ്സുള്ള വോട്ടർ: ക്ലറിക്കൽ പിഴവെന്ന് കളക്ടർ, പ്രതിഷേധവുമായി മിന്റ ദേവി
ബിഹാറിൽ 34 വയസ്സുകാരിയായ മിന്റ ദേവിയെ വോട്ടർ പട്ടികയിൽ 124 വയസ്സുള്ളതായി രേഖപ്പെടുത്തിയ സംഭവം വിവാദമായി. ഇത് ക്ലറിക്കൽ പിഴവാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച പ്രതിപക്ഷത്തിനെതിരെയും മിന്റ ദേവി രംഗത്തെത്തി.

ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 പേർ മരിച്ചു. സംസ്ഥാനത്തെ 10 ജില്ലകളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

ബീഹാറിൽ വീണ്ടും വെടിവെപ്പ്; പട്നയിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു
ബീഹാറിലെ പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി. ജിതേന്ദ്ര മഹാതോ എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ പട്നയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്; തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിൽ ആക്രമണം
ബിഹാറിലെ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. ആർജെഡി നേതാവ് തേജസ്വി യാദവിൻ്റെ വസതിക്ക് മുന്നിലാണ് അക്രമം നടന്നത്. അജ്ഞാതർ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് വിദ്യാർത്ഥിനി ആക്രമണശ്രമം: പ്രതികളുടെ ചെരുപ്പ് നിർണായക തെളിവ്
കോഴിക്കോട് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ചെരുപ്പ് നിർണായക തെളിവായി. ബിഹാർ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

3831 കോടി രൂപയുടെ പാലത്തിന് മൂന്ന് ദിവസത്തിനുള്ളിൽ വിള്ളൽ
ബീഹാറിലെ ജെ പി ഗംഗാ പാത മേൽപ്പാലത്തിൽ ഉദ്ഘാടനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. 3,831 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം ഏപ്രിൽ പത്തിനാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ രണ്ട് പാതകളിലുമാണ് വിള്ളലുകൾ കണ്ടെത്തിയത്.

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി.

വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു
വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷൻ തബ്രീസ് ഹസൻ ഉൾപ്പെടെ അഞ്ച് നേതാക്കളാണ് പാർട്ടി വിട്ടത്. എൻഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.