Ambalamukku

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ
അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് തിരുവനന്തപുരം സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2022 ഫെബ്രുവരി 6-ന് ലോക്ക്ഡൗൺ സമയത്താണ് വിനീതയെ കൊലപ്പെടുത്തിയത്. സ്വർണ്ണമാല കവരാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

അമ്പലമുക്ക് കൊലക്കേസ്: പ്രതി രാജേന്ദ്രന് ഇന്ന് ശിക്ഷ വിധിക്കും
അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വെച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് ഇന്ന് ശിക്ഷ വിധിക്കും. കുറ്റം ചെയ്തിട്ടില്ലെന്നും ഉന്നത കോടതിയിൽ നീതി ലഭിക്കുമെന്നും പ്രതി രാജേന്ദ്രൻ പറഞ്ഞു. നാലരപ്പവൻ സ്വർണമാല മോഷ്ടിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാലര പവന്റെ സ്വർണമാല കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്ന് കോടതി വ്യക്തമാക്കി. മുൻപും മൂന്ന് കൊലപാതകങ്ങൾ നടത്തിയിട്ടുള്ള പ്രതി സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്നു.