Latest Malayalam News | Nivadaily

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണയെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെ പിന്തുണയ്ക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. രാഹുലിന് അന്തസ്സുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ്; ബലാത്സംഗം, ഭ്രൂണഹത്യ എന്നീ വകുപ്പുകളും ചുമത്തി
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ട ആൾ ഇതാ ഇവിടെ; ഹോർത്തൂസ് വേദിയിൽ ശശിധരനെ ചേർത്ത് പിടിച്ച് മമ്മൂട്ടി
ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ മമ്മൂട്ടി തനിക്ക് പേര് നൽകിയ ആളെ പരിചയപ്പെടുത്തി. വർഷങ്ങളായി ഒളിപ്പിച്ചുവെച്ച ആളെ ലോകത്തിന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. മുഹമ്മദ് കുട്ടി എന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി മാറിയെന്ന കഥയും അദ്ദേഹം വേദിയിൽ പങ്കുവെച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിന് സുരക്ഷ കൂട്ടി; മുൻകൂർ ജാമ്യത്തിന് ശ്രമം, ഒളിവിൽ
അടൂർ നെല്ലിമുഗളിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടിന് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു. രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിനാൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയുടെ നിർണായക മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ അതിജീവിതയുടെ നിർണായക മൊഴി പുറത്ത്. രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും, ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും അതിജീവിത മൊഴി നൽകി. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ചു നൽകിയ രാഹുലിന്റെ സുഹൃത്തിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വെടിയേറ്റ് പരിക്ക്
മധ്യപ്രദേശിലെ ഗൗഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ സൽമാൻ പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വെടിവെപ്പിൽ സൽമാന്റെ കാലിന് പരിക്കേറ്റു.

തമ്പാനൂർ കെഎസ്ആർടിസിയിൽ മോഷണം പതിവാക്കിയവരെ പിടികൂടി; പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിൽ
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മോഷണം നടത്തുന്ന പ്രധാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിൻ്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. ദിവസങ്ങളായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കും.

തമിഴ്നാട്ടിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
തമിഴ്നാട്ടിൽ ഇന്ന് നാളെ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. അതിതീവ്ര മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി; യുവതിയുടെ മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴി. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത്. യുവതി മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയെന്നും മൊഴിയിൽ പറയുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് രാഹുൽ പാലക്കാട് വിട്ടെന്നും സൂചനയുണ്ട്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എംഎൽഎ പാലക്കാട് വിട്ടതെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസിന് നിർദേശം നൽകി.