Latest Malayalam News | Nivadaily

കാന്താര ചാപ്റ്റർ 1: മൂന്ന് ദിവസം കൊണ്ട് 150 കോടിയിലേക്ക്
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കാന്താര ചാപ്റ്റർ 1, മൂന്ന് ദിവസം കൊണ്ട് 150 കോടി കളക്ഷനിലേക്ക് അടുക്കുന്നു. മറ്റ് പല ബിഗ് ബാനർ സിനിമകളെയും പിന്നിലാക്കി ചിത്രം മുന്നേറുകയാണ്. രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നു.

എറണാകുളം മെഡിക്കൽ കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം
എറണാകുളം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പ്രധാന യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23ന് രാവിലെ 11ന് എറണാകുളം മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി എൻ കെ ശശി
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ കെ ശശി രംഗത്ത്. പാർട്ടിയിൽ തരംതാഴ്ത്തിയതിനെതിരെയാണ് എൻ കെ ശശിയുടെ പ്രതികരണം. ഗ്രൂപ്പിസം പാർട്ടിയെ തകർക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ തുറന്നടിച്ചു.

ഋഷഭ് ഉറങ്ങിയിട്ടില്ല, പഠിക്കാൻ ഒരുപാട് കാര്യങ്ങൾ; തുറന്നുപറഞ്ഞ് ജയറാം
കാന്താര: ചാപ്റ്റർ വൺ സിനിമയിൽ ഋഷഭ് ഷെട്ടിയുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച് ജയറാം. സിനിമയുടെ വിജയത്തിന് പിന്നിൽ ഋഷഭ് ഷെട്ടിയുടെ കഠിനാധ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജശേഖര രാജാവ് എന്ന കഥാപാത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചും ജയറാം മനസ് തുറന്നു.

വിജയ്യുടെ വാഹന അപകടം: പൊലീസ് കേസെടുത്തു, പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
ടിവികെ അധ്യക്ഷൻ വിജയ് സഞ്ചരിച്ച വാഹനമിടിച്ച് അപകടമുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഐ.ജി അസ്റ ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവില്ലെന്ന് റിപ്പോർട്ട്
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് റിപ്പോർട്ട്. കുട്ടിക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം, സംസ്ഥാന ആരോഗ്യ ഡയറക്ടർ സംഭവത്തിൽ നേരിട്ട് പരിശോധന നടത്തും.

യുഎസിൽ വെടിയേറ്റു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം
യുഎസിൽ വെടിയേറ്റു മരിച്ച ഹൈദരാബാദ് സ്വദേശി ചന്ദ്രശേഖർ പോളിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സഹായം തേടുന്നു. 2023-ൽ ബിഡിഎസ് പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായാണ് ചന്ദ്രശേഖർ യുഎസിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അമ്മ സുനിത ആവശ്യപ്പെട്ടു.

നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: പഠനത്തിനൊരുങ്ങി ഡൽഹി പൊലീസ്
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെക്കുറിച്ച് ഡൽഹി പൊലീസ് സൂക്ഷ്മമായി പഠനം നടത്തുന്നു. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ പദ്ധതി തയ്യാറാക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾചെയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകി. തലസ്ഥാനം കേന്ദ്രീകരിച്ച് പുതിയ തലമുറ സമരങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൽഹി പൊലീസിൻ്റെ ഈ തീരുമാനം.

ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഭരണത്തിൽ നടക്കുന്ന കാര്യങ്ങൾ കെട്ടതാണെന്നും, പ്രമുഖ ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ, കൂടൽമാണിക്യം മോഡൽ ഭരണം സർക്കാർ പരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ എം.വി. ഗോവിവിന്ദൻ; സിപിഐഎം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തും
കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കുന്നതിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് ഇടപെടും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം.വി. ഗോവിന്ദൻ തന്നെ നേരിട്ട് രംഗത്തിറങ്ങുന്നത് അണികൾക്ക് പ്രതീക്ഷ നൽകുന്നു.

സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ അവ തിരിച്ചെടുക്കാൻ ഒരുങ്ങുന്നു. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ തീരുമാനിച്ചു.
