Latest Malayalam News | Nivadaily

അതിദാരിദ്ര്യമുക്ത കേരളം: ദരിദ്രരുടെ ‘കഞ്ഞികുടി മുട്ടി’ക്കുമെന്ന് ചെറിയാൻ ഫിലിപ്പ്
അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനം ദരിദ്രരുടെ അന്നം മുടക്കുന്നതിന് തുല്യമാണെന്ന് ചെറിയാൻ ഫിലിപ്പ്. സൗജന്യ റേഷൻ വിതരണം തടസ്സപ്പെടുത്തുമെന്നും വിമർശനം. എൽ.ഡി.എഫ് സർക്കാർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം. ശ്രീയിൽ നിന്നുള്ള പിന്മാറ്റം കാപട്യം; മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ജോർജ് കുര്യൻ
പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കാപട്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ നൽകുന്ന കത്തിന് കടലാസിന്റെ വില മാത്രമേ ഉണ്ടാകൂ എന്നും ജോർജ് കുര്യൻ വിമർശിച്ചു.

തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി; കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് പ്രവർത്തക
തൃശ്ശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി കോൺഗ്രസ് പ്രവർത്തക രംഗത്ത്. പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി.എച്ച്. സാദത്തിനെതിരെയാണ് കേസ്. കെ.പി.സി.സി പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് പരാതിക്കാരി പുറത്തുവിട്ടു.

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് (68) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ്.

കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മന്ത്രിയുടെ നിർദേശപ്രകാരം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് കായിക മന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ പുറത്ത്. വി. അബ്ദുറഹ്മാന്റെ നിർദേശപ്രകാരമാണ് സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രചാരണായുധമാക്കാനും കോൺഗ്രസ് തീരുമാനിച്ചു.

സമഗ്രശിക്ഷാ കേരളം; കേന്ദ്ര ഫണ്ട് തടഞ്ഞെന്ന് സൂചന
പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. 320 കോടി രൂപയുടെ ആദ്യ ഗഡു ബുധനാഴ്ച ലഭിക്കേണ്ടിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മമ്മൂട്ടിക്കുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്
നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. മുതിർന്ന ആർ.എസ്.എസ് പ്രചാരകനും മമ്മൂട്ടിയുടെ സുഹൃത്തുമായ എ.ജയകുമാറാണ് വഴിപാട് നടത്തിയത്. ഇതിനു മുൻപ് മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.

ഹാല് സിനിമയുടെ ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹാല് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സെൻസർ ബോർഡ് സംഘപരിവാർ താൽപര്യങ്ങൾക്ക് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചതിനെതിരെയാണ് അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് മൂന്ന് തവണ മാറ്റിവെച്ചതുമൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന് ഹർജിയിൽ പറയുന്നു.

കട്ടിപ്പാറ ഫ്രഷ് കട്ട് പ്ലാന്റ് തുറക്കില്ല; പൊലീസ് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ജനറൽ മാനേജർ യൂജിൻ ജോൺസൺ പറഞ്ഞു.

സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ; സമരം ജില്ലകളിലേക്ക് മാറ്റും
സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിവന്ന ആശാ വർക്കർമാർ സമരരീതി മാറ്റുന്നു. ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചത് സമര വിജയമായി സമരസമിതി വിലയിരുത്തുന്നു. സമരം തൽക്കാലം അവസാനിപ്പിച്ച് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ധാരണയായി.

പ്രിയങ്കയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ
പി.എം. ശ്രീയെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയപരമായ അവസരവാദവും അജ്ഞതയും നിറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പ്രിയങ്ക ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഇത് രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭായോഗത്തിലെ തീരുമാനം ഉടൻ തന്നെ കേന്ദ്രത്തെ അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.

ഷീ ജിൻപിങ്ങുമായി ട്രംപിന്റെ കൂടിക്കാഴ്ച; വ്യാപാര രംഗത്ത് താൽക്കാലിക വെടിനിർത്തൽ
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ധാരണയായി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. താരിഫുകളിൽ 10% കുറവ് വരുത്താനും, സോയാബീൻ വാങ്ങുന്നത് പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്.