Latest Malayalam News | Nivadaily

തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പാലക്കാട് കാറപകടം: മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ചിറ്റൂരിൽ നിന്ന് മടങ്ങും വഴി കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.

ബിഹാറിൽ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും; രണ്ടാം ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടികൾ
ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. ആദ്യഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിംഗ് മുന്നണികളിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ പരമാവധി വോട്ടുകൾ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.

കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
മുൻ മന്ത്രി കെ. രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിക്കാൻ തീരുമാനിച്ചു. സിപിഐയുടെ പ്രതിനിധിയായാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ആരോഗ്യ മന്ത്രിയുടെ ചേമ്പറിൽ ചർച്ച നടക്കുന്നത്. ശമ്പള കുടിശ്ശിക ലഭ്യമാക്കുക, മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
താമരശ്ശേരി തലയാട് സ്വദേശിയായ റഫ്സിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്നതിനിടെ 0.20 ഗ്രാം മെത്താഫിറ്റമിൻ ഇയാൾ വിഴുങ്ങി. വീട്ടിൽ നടത്തിയ പരിശോധനയിൽ 0.544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തി.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം വാമനപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ വന്ന രണ്ട് കാറുകൾ മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചു. മന്ത്രിക്ക് പരുക്കൊന്നുമില്ല.

ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബിഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇത് മോക് പോളിംഗിനായി ഉപയോഗിച്ച സ്ലിപ്പുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. ഒല്ലൂർ സ്വദേശിയായ ശ്രീകാന്ത് എന്നയാളാണ് അറസ്റ്റിലായത്. ലഹരി വസ്തുക്കൾ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ.ബിന്ദു
കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാര്ത്ഥിയുടെ പരാതിയില് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കാന് ഉന്നതവിദ്യാഭ്യാസ പ്രിന്സിപ്പല് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

ശൂന്യവേതന അവധി കഴിഞ്ഞെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ധനവകുപ്പ്
ശൂന്യവേതന അവധി കഴിഞ്ഞ് തിരിച്ചെത്താത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ധനവകുപ്പ്. അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരെ പിരിച്ചുവിടാൻ ധനവകുപ്പ് നിർദ്ദേശം നൽകി. കൃത്യ സമയത്ത് തിരിച്ചെത്താത്ത ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്ന സാഹചര്യമുണ്ട്.

കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. 31 വയസ്സുള്ള റഷ്യൻ പൗര പോളിനയെയാണ് തെരുവുനായ ആക്രമിച്ചത്. ബീച്ചിന് സമീപത്തൂടെ നടന്നുപോകുമ്പോളാണ് യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിച്ചത്. ഇവരെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.