Politics

സിപിഐ കൊല്ലം ജില്ലാ സമ്മേളനം: കാനം പക്ഷത്തിന് വെട്ട്; ജില്ലാ സെക്രട്ടറിയായി പി എസ് സുപാൽ വീണ്ടും
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി. പി.എസ്. സുപാലിനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും വിമർശനമുണ്ടായി. ഒഴിവാക്കപ്പെട്ടവരിൽ ഒരു വിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.

അടൂരിന്റെ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരണം നൽകി. സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ ഫണ്ട് നൽകുന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് മറ്റൊരു ധാരണയിലല്ലെന്നും, അവർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തിലൂടെ നല്ല സിനിമകൾ ഉണ്ടാകണമെന്നും അതിന് സർക്കാർ എല്ലാ സഹായവും നൽകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വം വിനയം കൊണ്ട് വളരാൻ ശ്രമിക്കരുത്; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് വീഴ്ച പറ്റിയെന്നും, നിലപാടുകളാണ് പാർട്ടിയുടെ യശസ്സെന്ന് ഓർക്കണമെന്നും വിമർശനം ഉയർന്നു. റവന്യൂ, വിദ്യാഭ്യാസം, വ്യവസായം, ഗതാഗത മന്ത്രിമാരുടെ പ്രവർത്തനം മികച്ചതാണെന്നും വിലയിരുത്തലുണ്ടായി.

അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ല; ആരോപണവിധേയരെ തോൽപ്പിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ദേവൻ
താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാൽ അദ്ദേഹം മത്സരത്തിനില്ലെന്ന് കണ്ടതോടെയാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നും നടൻ ദേവൻ വ്യക്തമാക്കി. എ.എം.എം.എക്ക് ഒരൊറ്റ നിയമമേ ഉള്ളൂ എന്നും അത് വ്യക്തികൾക്ക് വേണ്ടി മാറ്റിയെഴുതരുതെന്നും ദേവൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണവിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ അമ്മയിലെ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധവുമായി ഇൻഡ്യ സഖ്യം ഛത്തീസ്ഗഢിലേക്ക്
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഇൻഡ്യ സഖ്യം. പ്രതിഷേധം ശക്തമാവുന്നതിനിടെ, ഇൻഡ്യയിലെ എംപിമാർ ഛത്തീസ്ഗഢിലേക്ക് പോകുന്നു. കന്യാസ്ത്രീകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന
കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ്-കെഎസ്യു മുന്നണിക്ക് ഉജ്ജ്വല വിജയം. ഈ വിജയത്തിൽ, രാഷ്ട്രീയ നേതാക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു.

പാലോട് രവിയുടെ ഫോൺ വിവാദം: അന്വേഷണത്തിന് കെപിസിസി അച്ചടക്ക സമിതി
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതിയെ നിയോഗിച്ചു. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

പി.എം കുസും അഴിമതി: അനർട്ടിന്റേത് പച്ചക്കള്ളം, തെളിവുകൾ കയ്യിലുണ്ടെന്ന് രമേശ് ചെന്നിത്തല
പി.എം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനർട്ടിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അനർട്ട് നൽകിയ വിശദീകരണക്കുറിപ്പിൽ പച്ചക്കള്ളങ്ങൾ മാത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിശദീകരണത്തിലൂടെ താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിവെക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ മറുപടി പറയാതെ ഒളിച്ചോടാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു
കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് കേരളത്തിൽ എടുക്കാച്ചരക്കാകുമെന്ന പാലോട് രവിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായത്. പാലോട് രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

പാലോട് രവിയുടെ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇതിലൂടെ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയ സംഭവത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് സർക്കാരിന്റെ കുറ്റസമ്മതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട്ടിലെ ആറ് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് ഡി.എം.കെയുടെ പിന്തുണയോടെയാണ് കമല്ഹാസന് രാജ്യസഭയിലെത്തിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.