Politics

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം; പുതിയ ചേരിതിരിവുകൾക്ക് സാധ്യത
യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ പുതിയ ചേരിതിരിവുകൾക്ക് വഴിയൊരുക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപെട്ടുണ്ടായ തർക്കമാണ് ഇതിന് കാരണം. എ, ഐ ഗ്രൂപ്പുകൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ജി. സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആർ. നാസർ ആരോപിച്ചു. നാല് വർഷത്തിന് ശേഷം റിപ്പോർട്ട് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജി. സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആർ. നാസർ ആരോപിച്ചു.

ഇ.പി. ജയരാജന്റെ ഭീഷണി വിലപ്പോവില്ല; കണ്ണൂരിലെ രാഷ്ട്രീയം ഇവിടെ വേണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ്
കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഇ.പി. ജയരാജനെതിരെ രംഗത്ത്. കണ്ണൂരിലെ രാഷ്ട്രീയം കോഴിക്കോട് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവം രാഷ്ട്രീയ വിവാദമായി തുടരുകയാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അബിൻ വർക്കിക്ക് അർഹതയുണ്ടെന്നും അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വിഷയത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അബിന്റെ അഭിപ്രായം പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തുടർന്ന് ഒമാൻ, ഖത്തർ, കുവൈത്ത്, അബുദാബി, ദുബായ് എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

ജി. സുധാകരനെ അവഗണിക്കുന്നെന്ന തോന്നലുണ്ട്; പാര്ട്ടി അച്ചടക്കം പാലിക്കണം: എ.കെ. ബാലന്
ജി. സുധാകരന് അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടെന്നും ഇത് ബന്ധപ്പെട്ടവര് പരിശോധിക്കണമെന്നും എ.കെ. ബാലന് അഭിപ്രായപ്പെട്ടു. വിമര്ശനം ഉന്നയിക്കുമ്പോള് ജി. സുധാകരന് പാര്ട്ടി അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം, എ.കെ. ബാലനെതിരെ രൂക്ഷ വിമര്ശനവുമായി ജി. സുധാകരന് രംഗത്തെത്തി.

പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. എല്ലാ കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്നും ഇത് പോലീസ് മനസ്സിലാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ്റെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ശ്രമിക്കുന്നു. അബിൻ വർക്കിയെയും കെ.എം അഭിജിത്തിനെയും അനുനയിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒ.ജെ. ജനീഷിനെ അധ്യക്ഷനായി നിയമിച്ചതിൽ എ ഗ്രൂപ്പിനും അതൃപ്തിയുണ്ട്.

ആറന്മുളയിലെ ആചാരലംഘന വിവാദം; വിശദീകരണവുമായി സിപിഐഎം
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം രംഗത്ത്. ദേവസ്വം മന്ത്രിക്ക് ഭഗവാന് നേദിക്കുന്നതിന് മുൻപ് സദ്യ വിളമ്പിയത് തെറ്റായ പ്രചാരണമാണെന്ന് സിപിഐഎം ആരോപിച്ചു. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ഷാഫി പറമ്പിലിനെതിരായ അതിക്രമം; സി.പി.ഐ.എമ്മിന് ഗൂഢാലോചനയെന്ന് കെ.പ്രവീൺ കുമാർ
ഷാഫി പറമ്പിലിനെതിരായ പോലീസ് അതിക്രമത്തിൽ സി.പി.ഐ.എം ഗതി മാറ്റാൻ ശ്രമിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസാണെന്നും പിന്നിൽ സി.പി.ഐ.എമ്മിന്റെ തിരക്കഥയാണെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഷാഫിയെ ആക്രമിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ റൂറൽ എസ്.പി.യുടെ വീടിന് മുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം: 8 കോടി രൂപയുടെ കണക്ക് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല
ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുകയുടെ കണക്കുകൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 8 കോടി രൂപ ചെലവായതിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഇതിൽ കമ്മീഷൻ തുക കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോർഡ് കറവപ്പശുവല്ലെന്നും വിശ്വാസികളുടെ കാണിക്കയാണ് വരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫി പറമ്പിലിനെ പരിഹസിച്ച് വി വസീഫ്; ‘തോർത്തുമായി ഫോറൻസിക്കിലേക്ക് പോകേണ്ടി വരുമെന്ന്’
പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനു പിന്നാലെ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തി. ഷാഫി മൂക്കുമായി ആശുപത്രിയിലേക്ക് പോവുകയല്ല, തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്ന് വസീഫ് പരിഹസിച്ചു. വയനാട് ഫണ്ടിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയങ്ങളിലും ഷാഫി പ്രതിസന്ധിയിലായ സമയത്ത് ഇമേജ് ബിൽഡിങ്ങിനുള്ള ശ്രമമാണ് പേരാമ്പ്രയിൽ കണ്ടതെന്നും വി. വസീഫ് ആരോപിച്ചു.