Politics

പി.എം കുസും അഴിമതി: അനർട്ടിന്റേത് പച്ചക്കള്ളം, തെളിവുകൾ കയ്യിലുണ്ടെന്ന് രമേശ് ചെന്നിത്തല
പി.എം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനർട്ടിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അനർട്ട് നൽകിയ വിശദീകരണക്കുറിപ്പിൽ പച്ചക്കള്ളങ്ങൾ മാത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ വിശദീകരണത്തിലൂടെ താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിവെക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ മറുപടി പറയാതെ ഒളിച്ചോടാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിവാദ ഫോൺ സംഭാഷണം: പാലോട് രവി രാജി വെച്ചു
കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് കേരളത്തിൽ എടുക്കാച്ചരക്കാകുമെന്ന പാലോട് രവിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായത്. പാലോട് രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

പാലോട് രവിയുടെ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇതിലൂടെ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയ സംഭവത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് സർക്കാരിന്റെ കുറ്റസമ്മതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കൾ നീതി മய்யം തലവനുമായ കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട്ടിലെ ആറ് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്ത്തിയായതിനെ തുടര്ന്ന് ഡി.എം.കെയുടെ പിന്തുണയോടെയാണ് കമല്ഹാസന് രാജ്യസഭയിലെത്തിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോൾ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഎസിനെതിരായ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പി.എം. ആർഷോ
വി.എസ്. അച്യുതാനന്ദനെ അവസാനത്തെ കമ്യൂണിസ്റ്റായി ചിത്രീകരിക്കുന്നവർക്കെതിരെ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത്. വിഎസ് എന്ന രണ്ടക്ഷരം വരും തലമുറകളെ ശരിയായ പാതയിലേക്ക് നയിക്കാൻ ശേഷിയുള്ള മന്ത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷ്ണപിള്ള, എ.കെ.ജി., ഇ.എം.എസ്., നായനാർ, കോടിയേരി എന്നിവരെല്ലാം ഒടുവിലത്തെ കമ്യൂണിസ്റ്റുകളായിരുന്നെന്ന് പറയുന്നവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ വ്യക്തമാക്കി. തന്റെ പ്രസ്താവനകൾ സദുദ്ദേശപരമായിരുന്നുവെന്നും തനിക്ക് ബോധ്യമുളള കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പഞ്ചായത്തിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കുര്യൻ പറഞ്ഞു.

യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ കാണാൻ കഴിയൂ എന്നും കുര്യൻ വിമർശിച്ചു. താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ടീം സമീകൃതമെന്ന് എം ടി രമേശ്; മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ല
പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ അധ്യക്ഷൻമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എല്ലാ സാമുദായിക വിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന
നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനങ്ങളിൽ പോലീസ് പരിശോധന നടത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള ഈ പരിശോധന രാഷ്ട്രീയ രംഗത്ത് ചർച്ചയായിരിക്കുകയാണ്.

കൂരിയാട് തകർന്ന ദേശീയപാത രമേശ് ചെന്നിത്തല സന്ദർശിച്ചു; അദാനിക്കാണ് ലാഭമെന്ന് ആരോപണം
മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ദേശീയപാതയുടെ ശാസ്ത്രീയ പഠനം നടത്താത്തതാണ് ഇപ്പോളത്തെ സ്ഥിതിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി ചെയ്ത കരാറുകാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്
ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമ്മാണത്തിലെ ആശങ്കകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും മന്ത്രി തൻ്റെ പ്രസ്താവനയിൽ ഖണ്ഡിച്ചു.