Crime News

Tahawwur Rana

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ എൻഐഎ ആസ്ഥാനത്തെ കനത്ത സുരക്ഷയിൽ

നിവ ലേഖകൻ

2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ കനത്ത സുരക്ഷയുള്ള സെല്ലിൽ പാർപ്പിച്ചിരിക്കുന്നു. ഈ സെല്ലിൽ 24 മണിക്കൂറും സിസിടിവി നിരീക്ഷണവും കാവൽക്കാരുടെ നിയന്ത്രണവും ഉണ്ട്. വ്യാഴാഴ്ച അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്നാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്.

Thrissur child murder

ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ

നിവ ലേഖകൻ

തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.

Delhi murder case

ഡൽഹിയിൽ ഭാര്യയെ കൊന്ന് അഴുക്കുചാലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ

നിവ ലേഖകൻ

ഡൽഹിയിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഒരു മാസം മുമ്പാണ് കണ്ടെത്തിയത്. ഈ കേസിൽ നിർണായകമായ തെളിവായി മാറിയത് മൂക്കുത്തിയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Karuvannur Bank Fraud

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

നിവ ലേഖകൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സമഗ്രമായ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദേശം. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്ന എല്ലാവർക്കുമെതിരെയും അന്വേഷണം വ്യാപിപ്പിക്കണം. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

CMRL Case

സിഎംആർഎൽ കേസ്: വീണാ വിജയനെതിരെ എസ്എഫ്ഐഒ റിപ്പോർട്ട് കോടതി സ്വീകരിച്ചു

നിവ ലേഖകൻ

എറണാകുളം അഡീഷണൽ സെഷൻസ് കോടതി സിഎംആർഎൽ - എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ റിപ്പോർട്ട് സ്വീകരിച്ചു. കേസിലെ പ്രതികളായ വീണ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കുന്നതാണ് കോടതിയുടെ അടുത്ത നടപടി. കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ കേസ് സ്വാഭാവിക നടപടിക്രമങ്ങളിലേക്ക് കടക്കും.

Thamarassery murder case

താമരശ്ശേരി കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നിവ ലേഖകൻ

താമരശ്ശേരിയിൽ പദം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂർത്തിയാകാത്ത പ്രതികളുടെ സാമൂഹിക മാധ്യമ ചാറ്റുകൾ കൊലപാതകത്തിന്റെ ആസൂത്രിത സ്വഭാവം വെളിപ്പെടുത്തുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിലവിൽ പ്രതികളായ ആറ് വിദ്യാർത്ഥികളും ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെന്ററിലാണ്.

Student-Lawyer Clash

മഹാരാജാസ് കോളേജ് സംഘർഷം: അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു

നിവ ലേഖകൻ

എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ വീണ്ടും സംഘർഷം. മദ്യപിച്ചെത്തിയ അഭിഭാഷകർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമെന്ന് എസ്എഫ്ഐ ആരോപണം. അഭിഭാഷകരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Mala child murder

മാളയിൽ ആറുവയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുമായി തെളിവെടുപ്പ്

നിവ ലേഖകൻ

മാളയിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുതറിമാറിയപ്പോൾ പ്രകോപിതനായി കുളത്തിലേക്ക് തള്ളിയിട്ടെന്നും പ്രതി പറഞ്ഞു. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി.

James Toback sexual assault case

ലൈംഗികാതിക്രമക്കേസ്: ഹോളിവുഡ് സംവിധായകന് 14,000 കോടി രൂപ പിഴ

നിവ ലേഖകൻ

40 ഓളം സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഹോളിവുഡ് സംവിധായകൻ ജെയിംസ് ടൊബാക്കിന് 1.68 ബില്യൺ ഡോളർ പിഴ. 2022-ൽ മാൻഹാട്ടനിൽ ഫയൽ ചെയ്ത കേസിലാണ് വിധി. അന്യായമായി തടങ്കലിൽ വയ്ക്കൽ, മാനസിക പീഡനം തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

drug bust

കോതമംഗലത്തും മൂവാറ്റുപുഴയിലും ലഹരിവേട്ട: കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു

നിവ ലേഖകൻ

കോതമംഗലത്ത് 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി. മൂവാറ്റുപുഴയിൽ എംഡിഎംഎ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കും സിനിമ മേഖലയിലുള്ളവർക്കുമായി കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

KM Abraham CBI probe

കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം: ഹൈക്കോടതി ഉത്തരവ്

നിവ ലേഖകൻ

കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ambulance assault

ആംബുലൻസിലെ പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്

നിവ ലേഖകൻ

കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും നൽകണം.