West Bengal

സിപിഎം മുൻ എംപിയെ പുറത്താക്കി: പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു
പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ വാട്സ്ആപ്പിൽ അയച്ചതിന് സിപിഎം മുൻ എംപി ബൻസഗോപാൽ ചൗധരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2024 നവംബറിൽ പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഫെബ്രുവരിയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

മുർഷിദാബാദ് കൊലപാതകം: പ്രധാന പ്രതി അറസ്റ്റിൽ
മുർഷിദാബാദിൽ സിപിഐഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. സിയാവുൾ ഷെയ്ക്ക് എന്നയാളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.

പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് വിഎച്ച്പി
പശ്ചിമ ബംഗാളിൽ ഹിന്ദുക്കളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു. മുർഷിദാബാദിലെ സംഘർഷങ്ങളെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് നാടുവിടേണ്ടി വന്നതായി വിഎച്ച്പി നേതാവ് മിലിന്ദ് പരന്ദെ പറഞ്ഞു. ഏപ്രിൽ 19ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.

മുർഷിദാബാദ് സംഘർഷം: ബാധിത പ്രദേശങ്ങൾ ഗവർണർ സന്ദർശിച്ചു
മുർഷിദാബാദിലെ സംഘർഷബാധിത പ്രദേശങ്ങൾ ഗവർണർ സി.വി. ആനന്ദബോസ് സന്ദർശിച്ചു. കലാപബാധിതരുമായി സംസാരിച്ച ഗവർണർ, സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് അറിയിച്ചു. എന്നാൽ കോടതി വിലക്കിയിട്ടും ഗവർണറുടെ സന്ദർശനം പദവി ദുരുപയോഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

വഖഫ് പ്രതിഷേധം: അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി.

വഖഫ് കലാപം: ബംഗ്ലാദേശ് ബന്ധം കണ്ടെത്തിയതായി റിപ്പോർട്ട്
മുർഷിദാബാദിലെ വഖഫ് നിയമത്തിനെതിരായ കലാപത്തിന് പിന്നിൽ ബംഗ്ലാദേശ് ബന്ധമെന്ന് കണ്ടെത്തൽ. നുഴഞ്ഞുകയറ്റക്കാരാണ് കലാപത്തിന് പിന്നിലെന്ന് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. കൊലപാതക കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

വഖഫ് ഭേദഗതി: മുർഷിദാബാദിൽ സംഘർഷം; കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി
വഖഫ് ബോർഡ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സംഘർഷം. ഇരുനൂറിലധികം പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

വഖ്ഫ് ഭേദഗതി: സൗത്ത് 24 പർഗാനയിൽ സംഘർഷം, പോലീസ് വാഹനം തകർത്തു
സൗത്ത് 24 പർഗാനയിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവും സംഘർഷവും. ഐഎസ്എഫ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് വാഹനം തകർക്കുകയും നിരവധി ബൈക്കുകൾക്ക് തീയിടുകയും ചെയ്തു.

വഖഫ് നിയമ പ്രതിഷേധം: മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിൽ നടന്ന സംഘർഷത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 118 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ട്രോളി ബാഗില് മൃതദേഹവുമായി എത്തിയ യുവതികള് പിടിയില്
പശ്ചിമബംഗാളിൽ ട്രോളി ബാഗില് മൃതദേഹവുമായെത്തിയ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പ്പിച്ചു. ഹൂഗ്ലി നദിയില് മൃതദേഹം തള്ളാനായിരുന്നു ഇവരുടെ ശ്രമം. സുമിതാ ഘോഷ് എന്ന യുവതിയുടെ മൃതദേഹമാണ് ബാഗില് കണ്ടെത്തിയത്.

മദ്യപസംഘത്തിന്റെ പിന്തുടരൽ; യുവതിക്ക് ദാരുണാന്ത്യം
പശ്ചിമ ബംഗാളിൽ മദ്യപസംഘത്തിന്റെ പിന്തുടരലിനിടെ യുവതിയുടെ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചു. ഹൂഗ്ലി ജില്ലയിലെ ചന്ദേര്നഗര് സ്വദേശിനിയായ സുതാന്ത്ര ഛത്തോപാദ്യയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

1.4 കോടി രൂപയുടെ നിരോധിത കഫ് സിറപ്പ് ബംഗ്ലാദേശ് അതിർത്തിയിൽ പിടികൂടി
പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. ഫെൻസഡിൽ എന്ന നിരോധിത കഫ് സിറപ്പിന്റെ 62,200 കുപ്പികളാണ് ബിഎസ്എഫ് കണ്ടെടുത്തത്. മൂന്ന് ഭൂഗർഭ സംഭരണികളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിലായിരുന്നു കഫ് സിറപ്പ്.