Vladimir Putin

യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമായി ഭൂമി കൈവശപ്പെടുത്തും; പുടിൻ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ സമാധാനപദ്ധതി അടിസ്ഥാനമാക്കണമെന്ന് പുടിൻ. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്നും ആവർത്തിച്ചു. യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും മുന്നറിയിപ്പ്.

പുടിൻ ഡിസംബർ 4-ന് ഇന്ത്യയിലെത്തും; ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക ചർച്ചകൾ
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 4-ന് ഇന്ത്യ സന്ദർശിക്കും. 23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പുടിൻ
അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യം വെച്ചുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായ അമേരിക്കയുടെ ഉപരോധം റഷ്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവൃത്തിയെന്നും പുടിൻ കൂട്ടിച്ചേർത്തു.

ട്രംപ്-പുടിൻ കൂടിക്കാഴ്ച റദ്ദാക്കി; മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ ഫലങ്ങൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. അതേസമയം, മലേഷ്യയിലെ കോലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപും മോദിയും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു
യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനായി ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ചർച്ചകൾ നടക്കും. ഇതിന് മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിന്ന് ഇന്ത്യക്കെതിരെ സമ്മർദ്ദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം.

ഷാങ്ഹായി ഉച്ചകോടി: പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മോദി പുടിനോട് ആവശ്യപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു.

പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും .

വിവേചനപരമായ തീരുവകൾക്കെതിരെ ആഞ്ഞടിച്ച് പുടിൻ; ബ്രിക്സ് രാജ്യങ്ങൾക്ക് പിന്തുണയുമായി റഷ്യ
ബ്രിക്സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവകൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്ത്. ബ്രിക്സ് രാജ്യങ്ങൾക്കെതിരായ തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയും ചൈനയും ബ്രിക്സ് ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയോർത്ത് പുടിന് മെലാനിയയുടെ കത്ത്
യുക്രൈനിലെ കുട്ടികളുടെ നിഷ്കളങ്കതയെ ഓര്മ്മിപ്പിച്ച് കൊണ്ട് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് കത്തയച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. എല്ലാ കുട്ടികളും ഒരുപോലെയാണ് സ്വപ്നം കാണുന്നത്, അവരവരുടെ രാജ്യത്ത് അവര് സന്തോഷത്തോടെ ചിരിക്കട്ടെയെന്നും മെലാനിയ കത്തില് പറയുന്നു. റഷ്യയെ മാത്രം സേവിക്കുന്നതിനേക്കാൾ ഉപരിയായി കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ മനുഷ്യരാശിയെത്തന്നെ നിങ്ങൾക്ക് രക്ഷിക്കാനാകുമെന്നും കത്തിൽ പറയുന്നു.

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അലാസ്ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

യുക്രൈൻ സമാധാന ചർച്ചകളിൽ നിന്ന് പുടിൻ പിന്മാറി; ആശങ്കയെന്ന് നിരീക്ഷകർ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്മാറി. തുർക്കിയിൽ നടക്കുന്ന ചർച്ചകളിൽ റഷ്യൻ പ്രതിനിധിയായി വ്ലാഡിമിർ മെഡൻസ്കി പങ്കെടുക്കും. പുടിന്റെ പിന്മാറ്റം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.