ഹമാസിനെ പിന്തുണച്ചതിന് വിസ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ പി.എച്ച്.ഡി. വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ സ്വയം നാട്ടിലേക്ക് മടങ്ങി. മാർച്ച് അഞ്ചിനാണ് രഞ്ജനിയുടെ വിസ അമേരിക്കൻ ഭരണകൂടം പിൻവലിച്ചത്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ ഹോം ആപ്പ് ഉപയോഗിച്ച് മാർച്ച് 11-ന് രഞ്ജനി നാട്ടിലേക്ക് മടങ്ങി.