Vedan

പാട്ട് പഠിപ്പിച്ചില്ലെങ്കിലും കേൾക്കും; വിവാദത്തിൽ പ്രതികരണവുമായി വേടൻ
കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിനെതിരെ ഉയർന്ന പരാതിയിൽ പ്രതികരണവുമായി വേടൻ. തന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് വേടൻ പറഞ്ഞു. തന്റെ ജോലിയുമായി മുന്നോട്ട് പോവുമെന്നും ഇത് നിർത്താൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം പരാതിയെന്നും വേടൻ അഭിപ്രായപ്പെട്ടു.

വേടന്റെ റാപ്പ് ഗാനം കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ മലയാളം ബിരുദ കോഴ്സിൽ റാപ്പർ വേടന്റെ ഗാനം ഉൾപ്പെടുത്തി. കലാപഠനം, സംസ്കാര പഠനം എന്നിവയിൽ താരതമ്യത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഗാനം ഉൾപ്പെടുത്തിയത്. അമേരിക്കൻ റാപ്പ് സംഗീതവുമായി മലയാളം റാപ്പ് സംഗീതത്തെ താരതമ്യം ചെയ്യും.

വേടന്റെ പാട്ട് ഇനി കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യവിഷയം; താരതമ്യം ചെയ്യാൻ മൈക്കിൾ ജാക്സണും
കാലിക്കറ്റ് സർവകലാശാല ബിരുദ കോഴ്സുകളിൽ റാപ്പർ വേടന്റെ ഗാനം പാഠ്യവിഷയമായി ഉൾപ്പെടുത്തി. ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനം ഉൾപ്പെടുത്തിയത്. താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവും ഉണ്ട്.

വേടനെതിരായ അധിക്ഷേപം: കെ.പി. ശശികലക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി
ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല വേടനെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില് ഭിന്നിപ്പുണ്ടാക്കാന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

നരിവേട്ടയില് വേടന്റെ റാപ്പ്; ‘വാടാ വേടാ…’ ഗാനം ശ്രദ്ധ നേടുന്നു
'നരിവേട്ട' എന്ന ചിത്രത്തിൽ വേടൻ ഒരു ഗാനം ആലപിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം മെയ് 23-ന് തിയേറ്ററുകളിൽ എത്തും. ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

വേടന്റെ പരിപാടിയിലെ നഷ്ടം: 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ
പാലക്കാട് കോട്ടമൈതാനത്ത് നടന്ന വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ പട്ടികജാതി വികസന വകുപ്പിന് പരാതി നൽകി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നൽകിയിട്ടുണ്ട്.

വേടന്റെ പരിപാടിയിലെ നാശനഷ്ടം: നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ
പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് നഗരസഭ നഷ്ടപരിഹാരം ഈടാക്കും. പരിപാടിക്ക് അനുമതി നൽകിയ പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും വേടനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം. തിക്കും തിരക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും നഗരസഭയുടെ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

പാലക്കാട് വേടന്റെ സംഗീത പരിപാടിയിൽ ലാത്തിച്ചാർജ്; 15 പേർക്ക് പരിക്ക്
പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് ലാത്തി വീശി. തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്കേറ്റു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘാടകർക്കെതിരെയും പോലീസ് ലാത്തി വീശി.

വേടൻ കേസ്: കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി
വേടനെതിരായ പുല്ലിപ്പല്ല് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടതിനാണ് നടപടി. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം മേധാവിക്ക് നിർദേശം.

ഇടുക്കിയിൽ ‘എന്റെ കേരളം’ പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു
വിവാദങ്ങൾക്കിടെ ഇടുക്കിയിൽ നടന്ന 'എന്റെ കേരളം' പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു. തന്റെ തെറ്റുകൾ ആവർത്തിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച വേടൻ, പുതിയൊരു തുടക്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് പരിപാടി നടന്നത്.

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; 10,000 പേർ എത്തുമെന്ന് വിലയിരുത്തൽ, 8000 പേർക്ക് മാത്രം പ്രവേശനം
ഇടുക്കിയിൽ നടക്കുന്ന വേടന്റെ പരിപാടിക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 8,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
കെ.പി. ശശികലയുടെ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതികരിച്ച് റാപ്പർ വേടൻ
റാപ്പർ വേടനെതിരായ കെ.പി. ശശികലയുടെ അധിക്ഷേപ പരാമർശം വിവാദമായി. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി വേടൻ രംഗത്തെത്തി. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണ് ഈ പരാമർശമെന്നും വേടൻ പ്രതികരിച്ചു.