VD Satheesan

സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നു; വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സി.പി.ഐ.എമ്മിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാൻ സി.പി.ഐ.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ പി.ജെ. കുര്യനെതിരെയും വയനാട്ടിലെ സർക്കാർ സഹായം വൈകുന്നതിലും സതീശൻ വിമർശനം ഉന്നയിച്ചു.

എസ്എഫ്ഐ സമരം ഗുണ്ടായിസം; സർക്കാരിനും പൊലീസിനുമെതിരെ വി.ഡി. സതീശൻ
കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ സമരം ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നതിനെയും എസ്എഫ്ഐക്ക് കുട പിടിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. സിപിഐഎം നേതാക്കൾ എസ്എഫ്ഐക്കാരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്ത് തീവെട്ടിക്കൊള്ള; സർക്കാർ കണക്കുകൾ മറച്ചുവെച്ചെന്നും വി.ഡി. സതീശൻ
ആരോഗ്യമേഖലയിൽ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് വി.ഡി. സതീശൻ. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ലഭ്യമല്ല. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ പ്രതികരണമില്ലെന്ന് വി.ഡി. സതീശൻ
പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വി.ഡി. സതീശൻ മറുപടി നൽകിയില്ല. നിലമ്പൂരിൽ കണ്ടത് ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് തീരുമാനിച്ച പാർട്ടിയാണ് കോൺഗ്രസെന്നും സതീശൻ കൂട്ടിച്ചേർത്തു.

സിപിഐഎം-സംഘപരിവാർ ബന്ധം ആരോപിച്ച് വിഡി സതീശൻ; മുഖ്യമന്ത്രിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ്
സിപിഐഎമ്മും സംഘപരിവാറും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. രണ്ട് മുന്നണികൾക്കും സ്വന്തമായി നിലനിൽപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലുള്ളവരെ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പൊളിഞ്ഞ ഹൈവേയുടെ പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പൊന്നാടയും സമ്മാനവുമായി പോയി കണ്ടതെന്നും സതീശൻ ആരോപിച്ചു.

നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും; ജനവിരുദ്ധ സർക്കാരിനെതിരെ ശക്തമായ വിധിയെഴുത്തുണ്ടാകുമെന്ന് വി.ഡി. സതീശൻ
നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനവിരുദ്ധ സർക്കാരിനെതിരെ ശക്തമായ വിധിയെഴുത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു. തിരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിവില്ലെങ്കിൽ രാജി വെച്ച് പോകണം; വനം മന്ത്രിക്കെതിരെ വി.ഡി. സതീശൻ
വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി സ്വന്തം കഴിവുകേടുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു. മന്ത്രിസ്ഥാനത്ത് ഇരിക്കാൻ എ.കെ. ശശീന്ദ്രൻ യോഗ്യനല്ലെന്നും അദ്ദേഹം രാജി വെച്ച് പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ
ദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. നിർമ്മാണ കമ്പനികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അവർക്ക് സഹായം ചെയ്തുകൊടുത്തവരെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു: വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. ദേശീയപാത തകർന്ന സംഭവം ചൂണ്ടിക്കാട്ടി സർക്കാരിന്റെ അവകാശവാദങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. 2026-ൽ യു.ഡി.എഫ് 100 സീറ്റുകളോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പി.വി. അൻവറുമായുള്ള കൂടിക്കാഴ്ചയിൽ രാഹുലിനെ തള്ളി വി.ഡി. സതീശൻ
പി.വി. അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. ഈ കൂടിക്കാഴ്ച യു.ഡി.എഫും കോൺഗ്രസും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച തെറ്റായിപ്പോയെന്നും സതീശൻ വ്യക്തമാക്കി.

നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടത്തിന് യുഡിഎഫ് സജ്ജം; വി.ഡി. സതീശൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏത് എതിരാളി വന്നാലും നേരിടാൻ യുഡിഎഫ് തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ദുർഭരണം രാഷ്ട്രീയമായി വിചാരണ ചെയ്യും. യുഡിഎഫ് സ്ഥാനാർത്ഥി നാളെ പത്രിക സമർപ്പിക്കും.

കെപിസിസി വീട് വെച്ച് നല്കിയ മറിയക്കുട്ടി ബിജെപിയില് ചേര്ന്നതില് പ്രതികരണവുമായി വിഡി സതീശന്
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷാടന സമരം നടത്തിയ മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 88 വയസ്സുള്ള മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിൽ തങ്ങൾക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും ദുരിതം കണ്ടപ്പോഴാണ് അവരെ സഹായിച്ചതെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു.