VD Satheesan

ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്; സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കും. ആരോഗ്യ മന്ത്രി സമരപ്പന്തലിൽ എത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവമാണെന്നും അതിനാൽ യുഡിഎഫ് അവർക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഉയരം കുറഞ്ഞവരെ പുച്ഛമാണോ; മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് വി.ഡി. സതീശൻ
നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ ഉയരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദമായി. "എട്ടുമുക്കാൽ അട്ടിവെച്ചതുപോലെയുള്ള ഒരാൾ" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.

പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രൻ
പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന മാനസിക നില തെറ്റിയ ഒരാളുടേതിന് തുല്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദ്വാരപാലക ശിൽപം വിറ്റെന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ജിഎസ്ടി തട്ടിപ്പ്: സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ വി.ഡി. സതീശൻ
കേരളത്തിലെ ജിഎസ്ടി സംവിധാനത്തിൽ 1100 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി: സർക്കാരിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വാക്താവിൻ്റെ കൊലവിളിയിൽ സർക്കാരിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ. ബിജെപിയെ ഭയന്നാണ് പ്രിൻ്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പേരിന് ഒരു എഫ്ഐആർ ഇട്ടെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

അയ്യപ്പ സംഗമം പ്രഹസനമായെന്ന് വി.ഡി. സതീശൻ; സർക്കാരിന് രാഷ്ട്രീയ ദുഷ്ടലാക്കെന്നും വിമർശനം
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ കർമ്മികത്വത്തിൽ നടത്തിയ ഈ സംഗമം വിശ്വാസികളെ കബളിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒഴിഞ്ഞ കസേരകൾ എ.ഐ നിർമ്മിതമെന്ന് പറയുന്നതിലൂടെ എം.വി. ഗോവിന്ദൻ ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കെ ജെ ഷൈനെതിരായ അപവാദ പ്രചരണം സിപിഐഎമ്മിൽ നിന്നെന്ന് വി ഡി സതീശൻ
സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം സിപിഐഎമ്മിൽ നിന്നാണ് ഉണ്ടായതെന്ന വാദവുമായി വി ഡി സതീശൻ. ആഗോള അയ്യപ്പ സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെയും അദ്ദേഹം വിമർശിച്ചു. സൈബർ ആക്രമണ പരാതികളിൽ സർക്കാർ ഇരട്ടനീതിയാണ് കാണിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

അയ്യപ്പന്റെ സ്വര്ണം അടിച്ചുമാറ്റിയവര് അയ്യപ്പ സംഗമം നടത്തുന്നു; സര്ക്കാരിനെതിരെ വി.ഡി. സതീശന്
അയ്യപ്പന്റെ നാല് കിലോ സ്വർണം കാണാതായ വിഷയത്തിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. സ്വർണം മോഷ്ടിച്ചവർ തന്നെ അയ്യപ്പ സംഗമം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയിൽ മാസ്റ്റർ പ്ലാൻ കൊണ്ടുവരുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സതീശൻ കുറ്റപ്പെടുത്തി.

രാഹുലിനെ അനുഗമിച്ച സംഭവം: ഷജീറിനെ മൈൻഡ് ചെയ്യാതെ വി.ഡി. സതീശൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ കാണാൻ വി.ഡി. സതീശൻ കൂട്ടാക്കിയില്ല. രാഹുലിനെ സഭയിലെത്തിക്കാൻ സഹായിച്ചതിന് ഷജീറിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. പ്രതിപക്ഷ നേതാവിൻ്റെ ഈ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

കസ്റ്റഡി മർദ്ദനം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; കുറ്റാരോപിതരെ പുറത്താക്കും വരെ സമരം
കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം തുടങ്ങി. കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സിപിഐഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പൊലീസിനെതിരെ വി ഡി സതീശൻ
കൽപ്പറ്റയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സിപിഐഎം ക്രിമിനൽ സംഘത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിപിഐഎം ക്രിമിനലുകൾക്ക് പോലീസ് എല്ലാ ഒത്താശയും നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സംരക്ഷണം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന സ്ഥിതിയാണെങ്കിൽ കോൺഗ്രസ് ശക്തമായി തിരിച്ചടിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
