VC appointment

വിസി നിയമനം: ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ അപേക്ഷ സുപ്രീംകോടതി താൽക്കാലികമായി നിരസിച്ചു. മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ പ്രധാന ആവശ്യം. സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷം അപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

വിസി നിയമന കേസിൽ സർവകലാശാലകൾ പണം നൽകണം; രാജ്ഭവൻ്റെ കത്ത്
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസിന്റെ ചിലവ് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.

വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ ഗവർണർ സുപ്രീം കോടതിയിലേക്ക്; സർക്കാരിനെ ഒഴിവാക്കാനുള്ള നീക്കം ഖേദകരമെന്ന് മന്ത്രി ആർ.ബിന്ദു
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയിൽ. നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവർണറുടെ പ്രധാന ആവശ്യം. സർക്കാരിനെ പൂർണ്ണമായി ഒഴിവാക്കാനുള്ള ഗവർണറുടെ ഈ നീക്കം ഖേദകരമാണെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.

സാങ്കേതിക സർവ്വകലാശാലകളിൽ വിസി നിയമനം; അപേക്ഷിക്കാം സെപ്റ്റംബർ 19 വരെ
സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിനുള്ള തുടർനടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിയമന വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബർ 19 വരെ അപേക്ഷകൾ സ്വീകരിക്കും.

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടികൾ.

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. വി.സി.യെ നിയമിക്കേണ്ടത് മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിൽ നിന്നായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം വി.സി. നിയമനത്തിനായി ഒരു സെർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിസി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.

താൽക്കാലിക വിസി നിയമനം: ഗവർണറുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ ഗവർണറുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാരും ഗവർണറും യോജിച്ച് ഒരു തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

താൽക്കാലിക വിസി നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ
താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡോ. സിസ തോമസിന്റെയും, ഡോ. കെ ശിവപ്രസാദിന്റെയും നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വിസി നിയമനത്തിൽ തടസ്സങ്ങൾ നീക്കാൻ സർക്കാർ മുൻകൈയെടുക്കണം; ഗവർണർ
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സർക്കാർ സഹകരിച്ചാൽ രാജ്ഭവന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടാകില്ലെന്നും ഗവർണർ മന്ത്രിമാരെ അറിയിച്ചു.

ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്. ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.

വിസി നിയമനം: ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.