VC appointment

സാങ്കേതിക സർവകലാശാല വിസി നിയമനം; റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷൻ
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിസി നിയമനം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.

താൽക്കാലിക വിസി നിയമനം: ഗവർണറുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ ഗവർണറുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാരും ഗവർണറും യോജിച്ച് ഒരു തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

താൽക്കാലിക വിസി നിയമനം; ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ
താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഡോ. സിസ തോമസിന്റെയും, ഡോ. കെ ശിവപ്രസാദിന്റെയും നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വിസി നിയമനത്തിൽ തടസ്സങ്ങൾ നീക്കാൻ സർക്കാർ മുൻകൈയെടുക്കണം; ഗവർണർ
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സർക്കാർ സഹകരിച്ചാൽ രാജ്ഭവന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടാകില്ലെന്നും ഗവർണർ മന്ത്രിമാരെ അറിയിച്ചു.

ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്. ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേരള സർവകലാശാലയിലെ പ്രതിസന്ധിയും ചർച്ചയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്.

വിസി നിയമനം: ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.

വിസി നിയമനം: മന്ത്രിമാർ ഇന്ന് വീണ്ടും ഗവർണറെ കാണും
സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഇന്ന് ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി ഗവർണർ പെരുമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കും. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും.

താൽക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി; ഗവർണർക്ക് വീണ്ടും കത്ത്
ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിൽ സർക്കാർ പട്ടിക തള്ളി നടത്തിയ താൽക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്തയച്ചു. സർക്കാർ നൽകുന്ന പേരുകൾ പരിഗണിക്കാൻ വീണ്ടും കത്ത് നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് നിയമനമെങ്കിൽ സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും.

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസിമാരെ തുടരാൻ അനുമതി; ഗവർണറുടെ പുതിയ വിജ്ഞാപനം
ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരെ തുടരാൻ അനുവദിച്ച് ഗവർണർ വിജ്ഞാപനം ഇറക്കി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാൻസിലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസും സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും.

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും കോടതി പറഞ്ഞു. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ ആരംഭിക്കാൻ ചാൻസലറോടും സർക്കാരിനോടും കോടതി നിർദേശിച്ചു.

താത്കാലിക വിസി നിയമനത്തിൽ യുജിസിയെ കക്ഷി ചേർക്കാൻ ഗവർണർ
താത്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷി ചേർക്കാൻ ഗവർണർ തീരുമാനിച്ചു. യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ അപ്പീൽ നൽകുന്നത്. സർവകലാശാലകളിലെ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി ഒരുപോലെ മുന്നോട്ട് പോകാനും ഗവർണർ തീരുമാനിച്ചിട്ടുണ്ട്.