V Sivankutty

ഹിജാബ് വിവാദം: സ്കൂൾ തലത്തിൽ സമവായമുണ്ടാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി
പള്ളുരുത്തിയിലെ സ്കൂളിൽ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സ്കൂൾ തലത്തിൽ സമവായമുണ്ടായാൽ നല്ലതാണെന്നും രക്ഷിതാവിന് താല്പര്യമില്ലെങ്കിൽ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും മന്ത്രി. സ്കൂൾ അധികൃതർക്ക് യൂണിഫോം നിശ്ചയിക്കാൻ അവകാശമുണ്ടെന്നും എന്നാൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും PTA പ്രസിഡന്റ്.

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ പി.ടി.എ പ്രസിഡന്റ്
എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സ്കൂൾ പി.ടി.എ പ്രസിഡന്റ് രംഗത്ത്. സ്കൂൾ യൂണിഫോം ധരിച്ച് കുട്ടിക്ക് പഠനം തുടരാമെന്ന് പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ പറഞ്ഞു. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്കൂളിന്റെ അവകാശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിജാബ് വിവാദം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ മന്ത്രി വി. ശിവൻകുട്ടി
ഹിജാബ് ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സ്കൂൾ മാനേജ്മെൻ്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും മന്ത്രി അറിയിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു ദുരനുഭവം ഒരു വിദ്യാർത്ഥിക്കും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഭിന്നശേഷി നിയമനത്തിൽ ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആശങ്ക പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചങ്ങനാശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ ഈ മാസം 13-ന് നടക്കുന്ന ചർച്ചയിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നടപടി: മന്ത്രി വി. ശിവൻകുട്ടി
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. രാഷ്ട്രീയ പ്രേരിത സമരങ്ങൾക്കെതിരെയും മന്ത്രി ശക്തമായ പ്രതികരണം നടത്തി.

ഭിന്നശേഷി സംവരണ നിയമനം: തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തരുതെന്ന് മന്ത്രി വി. ശിവൻകുട്ടി
ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കും.

സൗജന്യ യൂണിഫോം എല്ലാവര്ക്കും ഉറപ്പാക്കും; അധ്യാപകര്ക്ക് ജോലി നഷ്ടപ്പെടില്ലെന്നും മന്ത്രി വി ശിവന്കുട്ടി
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ആധാർ അടിസ്ഥാനത്തിലുള്ള തസ്തിക നിർണയത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്നും എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഒരു അധ്യാപകനും ജോലി നഷ്ടപ്പെടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം നൽകുമെന്നും മന്ത്രി സഭയിൽ ഉറപ്പ് നൽകി.

അയ്യപ്പ സംഗമത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം വിശ്വാസികളെ അപമാനിക്കലാണ്: മന്ത്രി വി. ശിവൻകുട്ടി
ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ഇത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാഹുലിൻ്റെ സസ്പെൻഷൻ ഒത്തുതീർപ്പ് രാഷ്ട്രീയം; വിമർശനവുമായി ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ വിമർശിച്ചു. ഇത് കോൺഗ്രസ് നേതാക്കളും രാഹുൽ മാങ്കൂട്ടവും തമ്മിലുള്ള ഒത്തുതീർപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളെയും മന്ത്രി വിമർശിച്ചു.

ഹയർ സെക്കൻഡറി അധ്യാപക നിയമന ഉത്തരവിൽ തിരുത്തൽ; നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി
ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. 2025 ആഗസ്റ്റ് 14-ന് ഇറങ്ങിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ ക്ലാറിക്കൽ ജോലി കൂടി ചെയ്യേണ്ടിവരുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

നാലാം ക്ലാസ് പാഠപുസ്തകത്തിലെ പിഴവ്: രചയിതാക്കളെ ഡീബാർ ചെയ്യും; മന്ത്രിയുടെ നിർദ്ദേശം
നാലാം ക്ലാസ്സിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിൽ പിഴവുകൾ സംഭവിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. പാഠപുസ്തക രചനാസമിതി അംഗങ്ങളെ അക്കാദമിക പ്രവർത്തനങ്ങളിൽ നിന്ന് ഡീബാർ ചെയ്യാൻ എസ്.സി.ഇ.ആർ.ടിക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള വിവരണത്തിൽ പിഴവുകൾ സംഭവിച്ചതാണ് ഇതിന് കാരണം.
