V. Sivankutty

ലേബർ കോഡ്: കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന തൊഴിൽ വകുപ്പ് ലേബർ കോഡിനായുള്ള കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദം മൂലമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ട്രേഡ് യൂണിയൻ യോഗത്തിൽ ഈ കാര്യങ്ങൾ വിശദമാക്കുമെന്നും മന്ത്രി അറിയിച്ചു. ലേബർ കോഡ് വിഷയത്തിൽ കേരളം മാത്രമാണ് നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എസ്കെ ഫണ്ട് തടയാൻ ബിജെപി ഇടപെട്ടു എന്നത് അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം: രാജീവ് ചന്ദ്രശേഖർ
എസ്എസ്കെ ഫണ്ട് തടയാൻ ബിജെപി ഇടപെട്ടെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. അഞ്ചുവർഷം ഭരണം നടത്തിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഇത്തരം കഥകൾ പറയേണ്ടിവരുമെന്ന് അദ്ദേഹം പരിഹസിച്ചു. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

എസ്ഐആർ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കില്ല; വിദ്യാഭ്യാസ മന്ത്രിയുടെ കർശന നിർദ്ദേശം
എസ്ഐആർ ജോലികൾക്കായി വിദ്യാർത്ഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശിവന്കുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം; ഒരു പ്രകോപനത്തിനും സി.പി.ഐയില്ല
സിപിഐക്കെതിരായ പരാമർശത്തിൽ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഒരു പ്രകോപനത്തിലും വീഴാൻ സി.പി.ഐ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിൻ്റെ വിദ്യാഭ്യാസ അജണ്ടയാണ് പി.എം.ശ്രീ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.എം.ശ്രീ: സി.പി.ഐക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയുടെ അതൃപ്തിക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.കെ ഫണ്ട് കിട്ടാതിരുന്നാൽ ഉത്തരവാദിത്വം തനിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സി.പി.ഐ.എമ്മിന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൂടാതെ എസ്.എസ്.കെ. ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചകൾ നടത്തി. വന്ദേഭാരത് ട്രെയിനിൽ ആർ.എസ്.എസ് ഗണഗീതം പാടിയ സംഭവത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചതായും മന്ത്രി അറിയിച്ചു.

എസ്എസ്കെ ഫണ്ടിനായി മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലേക്ക്; ഇന്ന് സി.പി.ഐ.എം നേതൃയോഗം
പി.എം. ശ്രീ പദ്ധതി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എസ്എസ്കെ ഫണ്ട് നേടിയെടുക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡൽഹിയിലേക്ക്. ഈ മാസം 10-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി ശ്രമിക്കുന്നുണ്ട്. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും.

പി.എം. ശ്രീ പദ്ധതിയിലെ രാഷ്ട്രീയ വിവാദങ്ങളെ തള്ളി മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന രാഷ്ട്രീയ വിവാദങ്ങളെ തള്ളി മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയുടെ പേരിൽ ചിലർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കുട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും, മതനിരപേക്ഷത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടിയവർക്ക് വീട് വെച്ച് നൽകും: മന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ ഒളിമ്പിക്സിനെക്കുറിച്ച് സംസാരിക്കുന്നു. സ്വർണം നേടിയ താരങ്ങൾക്കും മീറ്റ് റെക്കോർഡ് നേടിയവർക്കും വീട് വെച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ കേന്ദ്രം നിർബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ ഒപ്പിട്ടതുകൊണ്ട് സിലബസിൽ മാറ്റമുണ്ടാകില്ലെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തർക്കമുള്ള വിഷയങ്ങളിൽ കോടതിയെ സമീപിക്കാമെന്നും ധാരണാപത്രത്തിലുണ്ട്. എൻ.ഇ.പി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പറഞ്ഞതായും മന്ത്രി അറിയിച്ചു.

സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് നൽകിത്തുടങ്ങും; സ്വർണം നേടിയ കായികതാരങ്ങൾക്ക് വീട് വെച്ച് നൽകും: മന്ത്രി വി. ശിവൻകുട്ടി
ഈ വർഷം മുതൽ സ്കൂൾ ഒളിമ്പിക്സിൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് നൽകിത്തുടങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികമേളയിൽ സ്വർണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഘോഷയാത്ര കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാന സ്കൂൾ കായികമേള: ഇരട്ട സ്വർണം നേടിയ ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണം നേടിയ ദേവനന്ദയ്ക്ക് വീട് വെച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികമേളയിൽ വീടിന്റെ ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. 200 മീറ്റർ മത്സരത്തിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് ദേവനന്ദ തകർത്തിരുന്നു.