US Trade

ചൈനയ്ക്ക് ട്രംപിന്റെ ഇളവ്; അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിൽ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ തുടരുന്നതിനാൽ 90 ദിവസത്തേക്കാണ് നികുതി വർധനവ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് വഴി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന ഈടാക്കുന്ന 10 ശതമാനം നികുതിയിൽ മാറ്റം വരില്ല.

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് അറിയിച്ചു. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയാണ് ട്രംപ് പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ; ഓട്ടോമൊബൈൽ, കാർഷിക ഉത്പന്നങ്ങൾക്ക് ജപ്പാൻ വിപണി തുറക്കും
അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പുവെച്ചു. ഇതൊരു ചരിത്രപരമായ വ്യാപാര കരാറാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ കരാറിലൂടെ ജപ്പാൻ അമേരിക്കയിൽ 550 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെക്സിക്കൻ തക്കാളിക്ക് 17% നികുതി ചുമത്തി അമേരിക്ക; വില ഉയരുമെന്ന് സൂചന
അമേരിക്കൻ തക്കാളിക്കർഷകരെ സഹായിക്കാനായി മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം നികുതി ചുമത്തി ട്രംപ് ഭരണകൂടം. അമേരിക്കൻ വിപണിയിലെത്തുന്ന 70 ശതമാനം തക്കാളിയും മെക്സിക്കോയിൽ നിന്നാണ്. പുതിയ തീരുമാനം അമേരിക്കൻ കർഷകർക്ക് ഗുണകരമാവുമെങ്കിലും, തക്കാളിയുടെ വില ഉയരാൻ സാധ്യതയുണ്ട്.

ജപ്പാന്, ദക്ഷിണ കൊറിയ ഉത്പന്നങ്ങള്ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി ട്രംപ്
അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പുതിയ നീക്കം ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഇരുപത്തിയഞ്ച് ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ട്രംപിന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളുടെ തലവന്മാർക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപിന്റെ തീരുവ: മെക്സിക്കോ, ചൈന, കാനഡയ്ക്ക് തിരിച്ചടി
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെക്സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി. ഈ തീരുമാനം അമേരിക്കൻ ജനതയ്ക്ക് ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാമെങ്കിലും, അമേരിക്കയുടെ ഭാവി സുവർണ്ണകാലമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാൻ ഈ നടപടി സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.