US Tariff

ഇന്ത്യക്ക് മേലുള്ള 25% പിഴ; ട്രംപിന്റെ തീരുമാനം പിൻവലിക്കാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴ തീരുവ നവംബർ 30-ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. ഇന്ത്യയും യു എസും തമ്മിലുള്ള തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു. കയറ്റുമതിയിൽ ഒരു ട്രില്യൺ യുഎസ് ഡോളറിലെത്താനുള്ള പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ അധിക നികുതി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച
അമേരിക്കയുടെ അധിക നികുതി പ്രാബല്യത്തിൽ വന്നതോടെ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി ഇടിഞ്ഞു. കയറ്റുമതി മേഖലയ്ക്ക് നേട്ടമില്ലെങ്കിലും, വിദേശത്ത് നിന്ന് പണം അയക്കുന്നവർക്ക് ഇത് ഗുണകരമാകും.

അമേരിക്കയുടെ അധിക തീരുവ; തമിഴ്നാട്ടിലെ വ്യവസായം പ്രതിസന്ധിയിലെന്ന് സ്റ്റാലിൻ
അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തിന് ഏകദേശം 3000 കോടിയുടെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വ്യവസായികൾക്കും തൊഴിലാളികൾക്കും അടിയന്തര സഹായം നൽകണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

യുഎസ് താരിഫ്: ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്
അമേരിക്കൻ ഉത്പന്നങ്ങൾക്ക് 50% വരെ താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 600 പോയിന്റ് വരെ ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും 20 പൈസയുടെ കുറവുണ്ടായി.

ഇന്ത്യക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
അമേരിക്ക ഇന്ത്യക്ക് മേൽ 25% ഇറക്കുമതി തീരുവ ചുമത്തി. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉയർന്ന താരിഫ് നിരക്കുകളാണ് അമേരിക്കയുടെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കേരളത്തിൽ നിന്നുള്ള മത്സ്യ കയറ്റുമതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26% തീരുവ ഏർപ്പെടുത്തിയതായി ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 5 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.

വിദേശ വാഹനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തി ട്രംപ്
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിദേശ വാഹനങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. യുഎസ് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമാണ് ഈ നടപടി.