Ukraine

യുക്രെയ്ന് നാറ്റോ അംഗത്വം നല്കില്ല; ട്രംപിന്റെ പ്രഖ്യാപനം നിര്ണ്ണായകം
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രെയ്ന് നാറ്റോ അംഗത്വം നൽകില്ലെന്നും ക്രൈമിയ തിരികെ ലഭിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ആശങ്ക അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകിയാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാമെന്ന് പുടിൻ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിരസിച്ചു.

യുക്രെയ്ൻ ചർച്ചയിൽ അന്തിമ കരാറായില്ല; പുരോഗതിയുണ്ടെന്ന് ട്രംപ്
യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ട്രംപ് – പുടിൻ ഉച്ചകോടി അലാസ്കയിൽ; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ട്രംപ് - പുടിൻ ഉച്ചകോടി അലാസ്കയിൽ നടക്കും. അമേരിക്കൻ മണ്ണിലേക്ക് വരാനുള്ള പുടിന്റെ സന്നദ്ധതയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കും.

യുക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിച്ചു; ട്രംപിന് പുടിനിൽ അതൃപ്തി
യുക്രൈനിലേക്കുള്ള ആയുധ വിതരണം അമേരിക്ക പുനരാരംഭിച്ചു. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ നൽകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം; 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് അവകാശവാദം
റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം വലിയ നാശനഷ്ട്ടങ്ങൾക്ക് കാരണമായി. ഒരേസമയം നാല് വ്യോമ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും, ഏകദേശം 40 യുദ്ധവിമാനങ്ങൾ തകർത്തെന്നും യുക്രൈൻ അവകാശപ്പെട്ടു. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ; മെയ് 15ന് ഇസ്താംബൂളിൽ ചർച്ച
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. മെയ് 15-ന് ഇസ്താംബൂളിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദീർഘകാലം നിലനിൽക്കുന്ന സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഉക്രൈനുമായി ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്നും പുടിൻ അറിയിച്ചു.

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ; സഹായം വാഗ്ദാനം ചെയ്ത് ട്രംപ്
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകൾ തുടരാൻ യുക്രൈൻ അഭ്യർത്ഥിച്ചു. സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

യുക്രൈനിലെ ധാതു വിഭവങ്ങൾ; യുഎസുമായി കരാറിൽ ഒപ്പുവച്ച് യുക്രൈൻ
യുക്രൈനിലെ ധാതു വിഭവങ്ങൾ പങ്കിടുന്നതിനുള്ള കരാറിൽ യുഎസും യുക്രൈനും ഒപ്പുവച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസറ്റും യുക്രൈൻ ഉപ പ്രധാനമന്ത്രിയുമാണ് കരാറിൽ ഒപ്പുവച്ചത്. മാസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ ധാരണയിലെത്തിയത്.

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ വീണ്ടും
യുക്രൈനുമായി ഉപാധികളില്ലാതെ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വീണ്ടും ആവർത്തിച്ചു. യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോടാണ് പുടിൻ ഈ നിലപാട് അറിയിച്ചത്. ഈ പ്രഖ്യാപനം ട്രംപും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ്.

യുക്രെയ്നിൽ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ
ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്ന് രാത്രി മുതൽ നാളെ വൈകിട്ട് 6 മണി വരെയാണ് വെടിനിർത്തൽ. റഷ്യയും യുക്രൈനും തടവുകാരെ പരസ്പരം കൈമാറി.

സുമിയിൽ റഷ്യൻ മിസൈൽ ആക്രമണം: 32 പേർ കൊല്ലപ്പെട്ടു
യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. 84 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഓശാന ഞായറാഴ്ച ആചരിക്കാനായി കൂടിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.