Thrissur News

വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ
തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീധന പീഡന വകുപ്പുകള് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വരന്തരപ്പിള്ളിയിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ
തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നാണെന്ന് ആരോപണം; ഭർത്താവ് കസ്റ്റഡിയിൽ
വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാരോൺ കഞ്ചാവ് കേസിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്. അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിനും, ഭർതൃമാതാവ് രജനിക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയാണ് വരന്തരപ്പിള്ളി പൊലീസ് കേസ് എടുത്തത്. ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്.

മാളയിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ പത്രികയിൽ വ്യാജ ഒപ്പ് ആരോപണം; സി.പി.ഐ.എം – ട്വന്റി 20 പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
തൃശ്ശൂർ മാള പഞ്ചായത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികയിലെ ഒപ്പിനെ ചൊല്ലി തർക്കം ഉടലെടുത്തു. ഒന്നാം വാർഡിലെ ട്വന്റി20 സ്ഥാനാർത്ഥി സന്തോഷ് പയ്യാക്കലിന്റെ പത്രികയിൽ നൽകിയ ഒപ്പ് തന്റേതല്ലെന്ന് മല്ലിക എന്ന സ്ത്രീ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. സി.പി.ഐ.എം പ്രവർത്തകരും ട്വന്റി 20 നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയിലുമെത്തി.

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച സംഭവം: പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെയും ഡ്രൈവറെയും ആക്രമിച്ച കേസിൽ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

വായ്പ അടച്ചിട്ടും കുടിയിറക്ക് ഭീഷണി; വെണ്ണൂർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കാഴ്ചശക്തിയില്ലാത്ത വയോധികൻ
തൃശ്ശൂർ മേലഡൂരിൽ സഹകരണ ബാങ്കിൽ തിരിച്ചടച്ച വായ്പയുടെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുമാരൻ പരാതി നൽകി. 2015-ൽ മകളുടെ വിവാഹത്തിന് എടുത്ത 2 ലക്ഷം രൂപയുടെ വായ്പ 2017-ൽ അടച്ചുതീർത്തതാണ്. ആധാരം തിരികെ ചോദിച്ചപ്പോൾ 12 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെത്തുടർന്ന് മാള പൊലീസിൽ പരാതി നൽകി.

തൃശ്ശൂരിൽ സ്കൂളിൽ കയറി അദ്ധ്യാപകനെ മർദ്ദിച്ച രക്ഷിതാവ് അറസ്റ്റിൽ
തൃശ്ശൂരിൽ സ്കൂളിൽ കയറി അദ്ധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ തയ്യിൽ ഭരത് കൃഷ്ണയെയാണ് ധനേഷ് മർദ്ദിച്ചത്.

തൃശ്ശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു; യുവതിക്കെതിരെ കേസ്
തൃശ്ശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ച സംഭവം. വീട്ടുകാർ അറിയാതെ ഗർഭിണിയായ യുവതി അബോർഷൻ ഗുളിക കഴിച്ച് പ്രസവിച്ച ശേഷം കുട്ടിയെ ക്വാറിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു.

തൃശ്ശൂരിൽ പരിശീലനത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
തൃശ്ശൂരിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പരിശീലനം നടത്തുന്നതിനിടെ 22 വയസ്സുള്ള യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം ഗവൺമെൻ്റ് സ്കൂൾ മൈതാനത്ത് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശ്ശൂരിൽ നാല് വയസ്സുകാരൻ മരിച്ചത് പേനയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി: പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂർ എരുമപ്പെട്ടിയിൽ നാല് വയസ്സുകാരൻ മരിച്ചത് പേനയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആദൂർ സ്വദേശികളായ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് മരിച്ചത്. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു
എൽഡിഎഫ് ഭരിക്കുന്ന എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ ഉടലെടുത്ത ഭിന്നതകളെ തുടർന്നാണ് അദ്ദേഹത്തെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന് അംഗത്വം നൽകി.