Thevalakkara

തേവലക്കര ദുരന്തം: പഞ്ചായത്തിനും സ്കൂളിനും വീഴ്ചയെന്ന് റിപ്പോർട്ട്
തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് ജാഗ്രത കുറവുണ്ടായി. അനുമതിയില്ലാത്ത സൈക്കിൾ ഷെഡ് പൊളിച്ചുനീക്കാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം: രമേശ് ചെന്നിത്തല
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിഥുന്റെ അമ്മയ്ക്ക് നാട്ടിൽത്തന്നെ ജോലി നൽകാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന് വിടനൽകി ജന്മനാട്
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ ഭൗതികശരീരം ജന്മനാട്ടിൽ സംസ്കരിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ഭൗതികശരീരം പിന്നീട് സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ അധ്യാപകരും കൂട്ടുകാരും അവനെ അവസാനമായി കണ്ടപ്പോൾ ദുഃഖം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം കാണാൻ അമ്മയെത്തിയപ്പോൾ…
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ ചേതനയറ്റ ശരീരം കാണാനായി അമ്മ സുജയെത്തി. മകനെ കണ്ടപ്പോൾ സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. വൈകുന്നേരം നാല് മണിക്കാണ് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കുക.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഥുന്റെ മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടർനടപടികൾ സ്വീകരിക്കും.

തേവലക്കരയിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. വൈദ്യുതി ലൈനും സൈക്കിൾ ഷെഡും തമ്മിൽ പാലിക്കേണ്ട അകലം ഉണ്ടായിരുന്നില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.