Tejashwi Yadav

തേജസ്വി യാദവിൻ്റെ പരാജയം: കാരണങ്ങൾ ഇതാ
ബിഹാർ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിൻ്റെ പ്രകടനം നിരാശാജനകമായിരുന്നു. നിതീഷ് കുമാറിൻ്റെ ഭരണത്തിനെതിരെയുള്ള വികാരം വോട്ടാക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയതിൻ്റെ കാരണങ്ങൾ പലതാണ്. സഖ്യകക്ഷികളെ പരിഗണിക്കാത്ത തേജസ്വിയുടെ ഏകപക്ഷീയമായ നേതൃത്വ ശൈലിയും മുന്നണിയിൽ വലിയ പിളർപ്പ് ഉണ്ടാക്കി.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് തിരിച്ചടി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിനും സഖ്യകക്ഷികൾക്കും വലിയ മുന്നേറ്റം നടത്താൻ സാധിക്കാതെ പോയതാണ് ഇതിന് കാരണം. എൻഡിഎയുടെ മുന്നേറ്റം വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രകടമായിരുന്നു.

ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്; എൻഡിഎയ്ക്ക് മുൻതൂക്കം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അവകാശപ്പെട്ടു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൻഡിഎ മുന്നേറ്റം നടത്തി. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്നാണ് ജെഡിയുവിന്റെ പ്രതികരണം.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ ഇന്ന് പോളിംഗ് നടക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും ഉൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടുന്നു.

തേജസ്വി യാദവിന്റെ വാഗ്ദാനം: ബിഹാറിൽ മഹാസഖ്യവും ബിജെപിയും തമ്മിൽ വാക്പോര്
മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം നൽകുമെന്ന തേജസ്വി യാദവിൻ്റെ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. ബിജെപി ഇതിനെ പരിഹസിക്കുമ്പോൾ, അദാനിയുടെ പേര് പരാമർശിച്ച് കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ വാഗ്ദാനങ്ങൾ രാഷ്ട്രീയ ആയുധമായി മാറുകയാണ്.

ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ജനവിധി തേടും
ബിഹാറിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ബിഹാറിൽ പരസ്യ പ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പാർട്ടികൾ
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 30,000 രൂപയും കർഷകർക്ക് താങ്ങുവിലയ്ക്ക് പുറമേ സാമ്പത്തിക സഹായവും നൽകുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ മറ്റന്നാൾ വോട്ടെടുപ്പ് നടക്കും.

മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കി; സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക പദ്ധതികൾ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കി. തുല്യ ജോലിക്ക് തുല്യ വേതനം, ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വന്തമായി ഭൂമിയും വീടും നൽകും. കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണം ശക്തമാക്കി മുന്നണികൾ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികൾ പ്രചരണം ശക്തമാക്കി. എൻഡിഎ പ്രചാരണത്തിനായി പ്രധാനമന്ത്രി ഈ മാസം 30ന് വീണ്ടും ബിഹാറിൽ എത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം
ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. 'ചലോ ബിഹാർ, ബദ്ലേ ബിഹാർ' എന്ന മുദ്രാവാക്യവുമായി മഹാസഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും.

ബിഹാറിൽ ഇത്തവണ സർക്കാർ രൂപീകരിക്കും; തേജസ്വി യാദവിന്റെ ആത്മവിശ്വാസം
ബിഹാറിൽ ഇത്തവണ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സർക്കാരിൽ ജനങ്ങൾ അസംതൃപ്തരാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചേക്കും. എൻഡിഎ പ്രചാരണത്തിനായി ജെ.പി നദ്ദ ഇന്ന് ബിഹാറിലെത്തും.