Tariffs

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഓഗസ്റ്റ് 1-ന് മുൻപ് കരാറായില്ലെങ്കിൽ 30% തീരുവ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കം, യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഓഗസ്റ്റ് 1-ന് മുൻപ് ഒപ്പിട്ടില്ലെങ്കിൽ 30% വരെ തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ട്രംപിന്റെ ഈ കത്ത് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടതോടെ ലോക വ്യാപാര രംഗത്ത് ആശങ്ക ഉയർന്നിരിക്കുകയാണ്.

ജപ്പാന്, ദക്ഷിണ കൊറിയ ഉത്പന്നങ്ങള്ക്ക് ഇരുപത്തിയഞ്ച് ശതമാനം തീരുവ ചുമത്തി ട്രംപ്
അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പുതിയ നീക്കം ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഇരുപത്തിയഞ്ച് ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ട്രംപിന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളുടെ തലവന്മാർക്കുമുള്ള കത്ത് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പുറത്തുവിട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല, അവസാനം വരെ പോരാടുമെന്ന് ചൈന
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക ഭീഷണിക്ക് ചൈന വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചു. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്നും ചൈന വ്യക്തമാക്കി. ബദൽ പദ്ധതികൾ രൂപീകരിക്കുമെന്നും ചൈന അറിയിച്ചു.

ട്രംപിന്റെ പകരച്ചുങ്കം; ആപ്പിളിന്റെ സ്മാർട്ട് നീക്കം
ട്രംപിന്റെ പകരച്ചുങ്കത്തിന് മുന്നേ ഐഫോണുകൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്ത് ആപ്പിൾ. പകരച്ചുങ്കം മൂലമുണ്ടാകുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള നീക്കമാണിത്. ഐഫോണിന്റെ വില വർധിപ്പിക്കില്ലെന്ന് ആപ്പിൾ അറിയിച്ചു.

ട്രംപിന്റെ പകരച്ചുങ്കം: യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവ്
ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെത്തുടർന്ന് യുഎസ് ഓഹരി വിപണിയിൽ വൻ ഇടിവ്. 1600 പോയിന്റിൽ അധികമാണ് വിപണിയിലെ ഇടിവ്. ആപ്പിളിന്റെ മൂല്യം 310 ബില്യൺ ഡോളർ ഇടിഞ്ഞു.

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ ടെസ്ലയുടെ രഹസ്യ കത്ത്
ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ മറുതീരുവയാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമെന്ന് ടെസ്ല കത്തിൽ പറയുന്നു. താരിഫ് വർദ്ധനവ് കമ്പനിയുടെ കാർ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും ഓവർസീസ് വിപണിയിൽ മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുമെന്നും കത്തിൽ പറയുന്നു. മറുതീരുവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.