Taliban

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് വ്യോമാക്രമണം; താലിബാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ആരോപണം
അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിൽ ആക്രമണം നടന്നതായി താലിബാൻ ആരോപിച്ചു. പാക് താലിബാൻ തലവൻ നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയും പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം; 12 സാധാരണക്കാർ കൊല്ലപ്പെട്ടു, 100-ൽ അധികം പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടു. 100-ൽ അധികം പേർക്ക് പരിക്കേറ്റതായി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ വക്താവ് അറിയിച്ചു. താലിബാൻ സേനയുടെ തിരിച്ചടിയിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടെന്നും 20 സുരക്ഷാ പോസ്റ്റുകൾ തകർത്തെന്നും അവകാശപ്പെടുന്നു.

താലിബാൻ നേതാവിന് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്ന് ജാവേദ് അഖ്തർ
താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിക്ക് ന്യൂഡൽഹിയിൽ ലഭിച്ച സ്വീകരണത്തിനെതിരെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അഖ്തർ രംഗത്ത്. ഭീകരവാദത്തിനെതിരെ പ്രസംഗിക്കുന്നവർ തന്നെ ഭീകരസംഘടനയുടെ പ്രതിനിധിയെ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചവരെ ആദരിക്കുന്നതിൽ ദിയോബന്ധിനും ലജ്ജിക്കാമെന്നും അഖ്തർ കൂട്ടിച്ചേർത്തു.

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. 2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം അഫ്ഗാൻ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഉന്നത മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു വഴിത്തിരിവാകാൻ സാധ്യതയുണ്ട്.

അഫ്ഗാനിൽ താലിബാൻ്റെ പുതിയ നിരോധനം; ഇന്റർനെറ്റ് സേവനങ്ങളും വിലക്കി
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം നിരവധി നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി നിരോധിച്ചു. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല വിലക്കുകളും ഏർപ്പെടുത്തുന്നത്. കൂടാതെ, സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഇന്റർനെറ്റ് നിരോധനം; മൊബൈൽ, ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഫൈബർ ഒപ്റ്റിക് സേവനങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ അധാർമ്മികമെന്ന് താലിബാൻ ഭരണകൂടം വിലയിരുത്തി.

അഫ്ഗാൻ സർവകലാശാലകളിൽ നിന്ന് സ്ത്രീകളെഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ; 18 വിഷയങ്ങൾക്ക് വിലക്ക്
അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ നിന്ന് സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങൾ താലിബാൻ നീക്കം ചെയ്തു. ശരിയത്ത് നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ പുസ്തകങ്ങളാണ് നിരോധിച്ചതെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ 18 വിഷയങ്ങൾ സർവകലാശാലകളിൽ പഠിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ
അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. മതപരമായ കാരണങ്ങളാൽ ചെസ്സ് ചൂതാട്ടമായി കണക്കാക്കുന്നതിനാലാണ് നടപടിയെന്ന് താലിബാൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ്സ് വിലക്കുന്നതായി സ്പോർട്സ് ഡയറക്ടറേറ്റ് വക്താവ് അടൽ മഷ്വാനി അറിയിച്ചു.

അഫ്ഗാൻ താലിബാനുമായി ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ: സൗഹൃദം ശക്തിപ്പെടുത്തുന്നതിനപ്പുറം
താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നു. വിക്രം മിസ്രിയും അമീർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമായി. മേഖലയിലെ സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് പ്രാധാന്യമേറുന്നു.

അഫ്ഗാൻ വിദ്യാർത്ഥികൾക്ക് വിസ നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ, രോഗികൾ, ബിസിനസുകാർ എന്നിവർക്ക് ഇന്ത്യ വിസ അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിനിധികളുമായുള്ള ഉന്നതതല ചർച്ചകൾക്കുശേഷമാണ് താലിബാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലേക്കെത്തുന്ന അഫ്ഗാൻ പൗരന്മാരിൽ നിന്ന് യാതൊരു ഭീഷണിയുമുണ്ടാകില്ലെന്ന് താലിബാൻ ഉറപ്പുനൽകി.

സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ
അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകളുടെ ഉറക്കെയുള്ള ഖുർആൻ പാരായണം വിലക്കി. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം കുറയ്ക്കുന്ന നിയമമെന്ന് വിമർശനം.

അഫ്ഗാനിസ്ഥാനില് പോളിയോ വാക്സിനേഷന് നിര്ത്തിവച്ച് താലിബാന്; ആശങ്കയില് യുഎന്
അഫ്ഗാനിസ്ഥാനില് താലിബാന് പോളിയോ വാക്സിനേഷന് ക്യാംപെയ്നുകള് നിര്ത്തിവച്ചതായി യുഎന് അറിയിച്ചു. ഇത് പോളിയോ നിര്മാര്ജനത്തില് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് യുഎന് വ്യക്തമാക്കി. ഈ വര്ഷം അഫ്ഗാനിസ്ഥാനില് 18 പോളിയോ കേസുകള് റിപ്പോര്ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.