Syndicate Meeting

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം: രജിസ്ട്രാർക്കെതിരായ നടപടിയിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്കെതിരെ താൽക്കാലിക വിസി സ്വീകരിച്ച നടപടിയിൽ ഗവർണർ അടിയന്തര റിപ്പോർട്ട് തേടി. വിസി ഇറങ്ങിപ്പോയ ശേഷം സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് താൻ ചുമതല ഏറ്റെടുത്തതെന്ന് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ വ്യക്തമാക്കി.

കേരള സർവകലാശാല: രജിസ്ട്രാർ സസ്പെൻഷനിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ
കേരള സർവകലാശാല രജിസ്ട്രറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ നാളെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സർവകലാശാല ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് യോഗം നടക്കുക.

ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് വിസി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും വിട്ടുനിന്ന നടപടി പ്രതിഷേധാർഹമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. മുൻ ചാൻസലർ നിയമിച്ച താൽക്കാലിക VC ആണ് സർവകലാശാലയിൽ ചുമതല വഹിക്കുന്നത്.