Supreme Court

വിസി നിയമനം: ഗവർണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ അപേക്ഷ സുപ്രീംകോടതി താൽക്കാലികമായി നിരസിച്ചു. മുഖ്യമന്ത്രിയെ നിയമന പ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഗവർണറുടെ പ്രധാന ആവശ്യം. സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷം അപേക്ഷ വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ആലപ്പുഴ ഷാൻ വധക്കേസിൽ നാല് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

200 കോടിയുടെ തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി
സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടിയുടെ അപ്പീൽ. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വിലിൻ സുപ്രിം കോടതിയെ സമീപിച്ചത്.

ദൈവത്തോട് പോയി പറയാൻ പറയൂ; പരാമർശം വളച്ചൊടിച്ചെന്ന് ചീഫ് ജസ്റ്റിസ് ഗവായ്
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം തെറ്റായി ചിത്രീകരിച്ചെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ വിശദീകരണം.

അയ്യപ്പ സംഗമത്തിൽ സുപ്രീം കോടതി നിലപാട് സ്വാഗതാർഹമെന്ന് മന്ത്രി വി.എൻ. വാസവൻ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ളതാണ് ഈ സംഗമം. സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നമുണ്ടായാലും ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം നടത്താം; ഹർജി തള്ളി സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. പരിപാടിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ ശ്രമത്തിനാണ് ഇതോടെ സുപ്രീംകോടതി അനുമതി നൽകിയത്.

മെഡിക്കൽ സീറ്റ് സംവരണം: ട്രാൻസ്ജെൻഡർ ഹർജി സുപ്രീം കോടതിയിൽ സെപ്റ്റംബർ 18-ന് പരിഗണിക്കും
ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി സെപ്റ്റംബർ 18-ന് പരിഗണിക്കും. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും അനുകൂലമായൊരു തീരുമാനമുണ്ടാകുമെന്നാണ് ഹർജിക്കാർ പ്രതീക്ഷിക്കുന്നത്. ഈ കേസിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണ്ണായകമാകും.

ആഗോള അയ്യപ്പ സംഗമം; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.

വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തിട്ടില്ല.

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല വിധി പറയും
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല വിധി പ്രസ്താവിക്കും. നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയാണ് ഇതെന്നും, ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. 2031 ലെ വികസന മാതൃക തയാറാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ സംഗമം നടത്തുന്നു എന്ന് സർക്കാർ വിശദീകരണം നൽകി.
