Supreme Court

സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രപതിയുടെ ഈ നീക്കത്തിനെതിരെ എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി സ്റ്റാലിൻ കത്തയച്ചു. ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.

സോഫിയ ഖുറേഷി പരാമർശം: മന്ത്രി കൻവർ വിജയ് ഷായുടെ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രി കൻവർ വിജയ് ഷാ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിച്ചെന്നും, തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. എഫ്ഐആറിൽ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബലാത്സംഗക്കേസ് പ്രതിയുടെ വിവാഹാഭ്യർഥന സുപ്രീം കോടതിയിൽ; അതിജീവിതയുടെ സമ്മതം, നാടകീയ രംഗങ്ങൾ
ബലാത്സംഗക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി, അതിജീവിതയെ വിവാഹം കഴിക്കാൻ സുപ്രീം കോടതിയിൽ സമ്മതം അറിയിച്ചു. തുടർന്ന് പുഷ്പങ്ങൾ കൈമാറി വിവാഹാഭ്യർഥന നടത്തി. മദ്രാസ് ഹൈക്കോടതി വിധിച്ച ശിക്ഷയിൽ സുപ്രീം കോടതി ഇളവ് വരുത്തി.

കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷായെ വിമർശിച്ച് സുപ്രീം കോടതി
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ സുപ്രീം കോടതി വിമർശിച്ചു. ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ സംസാരത്തിൽ സംയമനം പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തേടിയുള്ള വിജയ് ഷായുടെ ഹർജി കോടതി തള്ളി.

കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രി വിജയ് ഷാ സുപ്രീം കോടതിയിലേക്ക്
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചു. മന്ത്രിയുടെ പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് വിജയ് ഷാ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
ബില്ലുകളിന്മേലുള്ള തീരുമാനങ്ങളിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം 14 വിഷയങ്ങളിൽ സുപ്രീം കോടതിയോട് രാഷ്ട്രപതി വിശദീകരണം തേടി. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് എങ്ങനെ നിശ്ചയിക്കാനാകുമെന്നും രാഷ്ട്രപതി ചോദിച്ചു.

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദളിത് വിഭാഗത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.

ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ സത്യപ്രതിജ്ഞ ചെയ്യും
ജസ്റ്റിസ് ബി.ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. ദളിത് വിഭാഗത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. ബുൾഡോസർ രാജിനെതിരായ വിധി, ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധികൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

മുല്ലപ്പെരിയാർ: മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദേശം
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി കേരളത്തിനും തമിഴ്നാടിനും നിർദേശം നൽകി. ഈ മാസം 19-ന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഗവർണറുടെ അനാസ്ഥ: ഹർജി പിൻവലിക്കാൻ കേരളം; കേന്ദ്രം എതിർത്തു
ഗവർണറുടെ അനാസ്ഥയ്ക്കെതിരെ നൽകിയ ഹർജി പിൻവലിക്കാൻ കേരളം ഒരുങ്ങുന്നു. ഹർജികൾ ഫലപ്രദമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. എന്നാൽ, ഹർജി പിൻവലിക്കുന്നതിനെ കേന്ദ്രം എതിർത്തു.

ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പരസ്യമാക്കി സുപ്രീം കോടതി
ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ സുപ്രീം കോടതി പുറത്തുവിട്ടു. സുപ്രീം കോടതി വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഏപ്രിൽ ഒന്നിലെ സുപ്രീം കോടതി തീരുമാനപ്രകാരമാണ് നടപടി.

വഖഫ് നിയമ ഭേദഗതി: ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും
സുപ്രീം കോടതിയിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ച് പരിഗണിക്കും. മെയ് 15ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാകും കേസ് പരിഗണിക്കുക. എതിർ സത്യവാങ്മൂലങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു.