Supreme Court

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം ചെയ്ത് സംരക്ഷിക്കാനും നിർദ്ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി നവംബർ 11-ന് പരിഗണിക്കും
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി നവംബർ 11-ന് പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികളും ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ, തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമപോരാട്ടം നടത്തണമെന്ന നിലപാടാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചത്.

അഹമ്മദാബാദ് വിമാന അപകടം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി, ഈ മാസം 10-ന് കേസ് വീണ്ടും പരിഗണിക്കും.

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം; സുപ്രീം കോടതി ഉത്തരവ്
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്നാണ് പ്രധാന നിർദ്ദേശം. പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റണം, പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നു വിടരുത് എന്നും കോടതി അറിയിച്ചു.

വോട്ടർപട്ടികയിലെ തിരുത്തുകൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സി.പി.ഐ.എമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും.

കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും എ.എസ്.ജി കോടതിയെ അറിയിച്ചു. ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെക്കേണ്ടി വന്നതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നു.

ബിഹാർ വോട്ടർ പട്ടിക കേസ് സുപ്രീം കോടതിയിൽ; രണ്ടാം ഘട്ട വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് ആരംഭിക്കും
ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപടികൾ ഇന്ന് ആരംഭിക്കും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും.

തമിഴ്നാട്ടിലെ വോട്ടർപട്ടിക: സർക്കാർ സുപ്രീംകോടതിയിൽ
തമിഴ്നാട്ടിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള നീക്കത്തിനെതിരെയാണ് ഈ ഹർജി. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് ഡിഎംകെയുടെ ഈ നീക്കം.

ഡൽഹി കലാപം: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരും
ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് തുടരുന്നു. കേസിൽ വലിയ കാലതാമസമുണ്ടായെന്ന് ഉമർ ഖാലിദ് കോടതിയെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് കേസിൽ വീണ്ടും വാദം കേൾക്കും.

സോനം വാങ്ചുക്കിന്റെ മോചന ഹർജി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും നോട്ടീസ് അയച്ചു. ലേ ജില്ല മജിസ്ട്രേറ്റും ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും സോനം വാങ്ചുക്കിനെതിരെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കേസ് അടുത്ത മാസം 24-ന് വീണ്ടും പരിഗണിക്കും.

തെരുവുനായ കേസ്: ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി. മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെയാണ് നടപടി. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.

നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം, ആശങ്കയില്ലെന്ന് കോടതിയെ അറിയിച്ചു
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മധ്യസ്ഥൻ കെ എ പോൾ അല്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി, അടിയന്തര സാഹചര്യം ഉണ്ടായാൽ അതിന് മുൻപ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.