Sukumaran Nair

സ്വർണ്ണപ്പാളി വിവാദം: തെറ്റുകാരെ ശിക്ഷിക്കണം; ജി. സുകുമാരൻ നായർ
സ്വർണ്ണപ്പാളി വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചു. തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭഗവാന്റെ മുതൽ തിരിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായി എൻഎസ്എസ് എപ്പോഴും സമദൂരം പാലിക്കുന്നു; നിലപാട് ആവർത്തിച്ച് സുകുമാരൻ നായർ
എൻഎസ്എസ് രാഷ്ട്രീയപരമായി എപ്പോഴും സമദൂരമാണ് പാലിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. വിജയദശമി ദിനത്തിൽ നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി എൻഎസ്എസ് അടുക്കുന്നു എന്ന വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് ആവർത്തിച്ചത്.

സുകുമാരൻ നായർക്ക് പിന്തുണയുമായി ഗണേഷ് കുമാർ; പാറപോലെ ഉറച്ചുനിൽക്കുമെന്ന് മന്ത്രി
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർക്കെതിരെ നടക്കുന്ന വിമർശനങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. എൻഎസ്എസിനെ മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

എൻഎസ്എസുമായി അകൽച്ചയില്ല; സുകുമാരൻ നായരെ ഉടൻ കാണും: അടൂർ പ്രകാശ്
എൻഎസ്എസുമായോ ഒരു സാമുദായിക സംഘടനകളുമായോ തനിക്ക് അകൽച്ചയില്ലെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ ഉയർന്ന ഫ്ലക്സ് ബോർഡുകളെക്കുറിച്ചും ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ജി. സുകുമാരൻ നായർക്കെതിരെ എൻഎസ്എസിൽ പ്രതിഷേധം കനക്കുന്നു
സംസ്ഥാന സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിൽ സംഘടനയിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകൾ ഉയർന്നു. ജനറൽ സെക്രട്ടറിയുടെ തീരുമാനം ഏകപക്ഷീയമെന്ന് വിമർശകർ ആരോപിക്കുന്നു.

എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; ജി. സുകുമാരൻ നായരുടെ നിലപാട് വിശദീകരണം നിർണായകമാകും
എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024-25 വർഷത്തെ വരവ് ചിലവ് കണക്കുകൾ യോഗത്തിൽ ചർച്ച ചെയ്യും. രാഷ്ട്രീയ നിലപാടുകളിലെ മാറ്റം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിക്കും.

സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം; ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം. നരുവാമൂട് എൻഎസ്എസ് കാര്യാലയത്തിന് മുന്നിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് ഫ്ളക്സിൽ രേഖപ്പെടുത്തിയിരിക്കുന്നു.

സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പത്തനംതിട്ടയിൽ ബാനറുകൾ
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും പ്രതിഷേധം. പ്രമാടം പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ബാനറുകൾ ഉയർന്നു. സമുദായത്തിന് നാണക്കേടായി മാറിയ കട്ടപ്പയാണ് സുകുമാരൻ നായർ എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരങ്ങൾ സംരക്ഷിക്കാൻ നടപടി എടുക്കുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം.

സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധം; ബാനർ നീക്കം ചെയ്യുമെന്ന് കരയോഗം പ്രസിഡന്റ്
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധ ബാനർ. വെട്ടിപ്പുറം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. ബാനർ സ്ഥാപിച്ചതിൽ കരയോഗത്തിന് പങ്കില്ലെന്ന് പ്രസിഡന്റ് ദിനേശ് നായർ അറിയിച്ചു.

മന്നം ജയന്തി ആഘോഷത്തിൽ എൻഎസ്എസിനെയും സുകുമാരൻ നായരെയും പ്രകീർത്തിച്ച് രമേശ് ചെന്നിത്തല
മന്നം ജയന്തി ആഘോഷത്തിൽ രമേശ് ചെന്നിത്തല എൻഎസ്എസിനോടും സുകുമാരൻ നായരോടും നന്ദി പ്രകടിപ്പിച്ചു. മന്നത്ത് പത്മനാഭന്റെ സംഭാവനകളെ വാഴ്ത്തിയ അദ്ദേഹം, എൻഎസ്എസിന്റെ മതനിരപേക്ഷ നിലപാടുകളെയും പ്രശംസിച്ചു. ശബരിമല വിഷയത്തിലെ എൻഎസ്എസിന്റെ സമരത്തെയും അദ്ദേഹം അഭിനന്ദിച്ചു.