Student Death

കടയ്ക്കാവൂരിൽ തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി സഖി (11) ആണ് മരിച്ചത്. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.

ഗുഡ്സ് ട്രെയിനിന് മുകളിൽ ഷോക്കേറ്റ വിദ്യാർത്ഥി മരിച്ചു
കോട്ടയത്ത് ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. കടുത്തുരുത്തി പോളി ടെക്നിക് കോളജിലെ വിദ്യാര്ത്ഥിയാണ് മരിച്ച അദ്വൈത്.

തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണ് 19 വയസ്സുള്ള വിദ്യാർത്ഥി മരിച്ചു. പട്ടാമ്പി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ മോഹൻരാജ് (16) ആണ് മരിച്ചത്. സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തി.

രാജസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്ന് കുട്ടികൾ മരിച്ച സംഭവം; അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച
രാജസ്ഥാനിലെ ഝലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 7 കുട്ടികൾ മരിച്ച സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ദൃക്സാക്ഷികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന് കുട്ടികൾ അധ്യാപകരെ അറിയിച്ചിട്ടും ക്ലാസ്സിൽത്തന്നെ തുടരാൻ നിർദ്ദേശിച്ചു. സംഭവത്തിൽ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

കണ്ണൂരിൽ സ്വകാര്യ ബസ് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ താണയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ മത്സരിച്ച് ഓടുന്നതിനിടെയുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19) ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ അശ്വതി ബസ്, സ്കൂട്ടറിലിടിച്ച് ദേവനന്ദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന് വിടനൽകി ജന്മനാട്
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ ഭൗതികശരീരം ജന്മനാട്ടിൽ സംസ്കരിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ഭൗതികശരീരം പിന്നീട് സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ അധ്യാപകരും കൂട്ടുകാരും അവനെ അവസാനമായി കണ്ടപ്പോൾ ദുഃഖം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി.

തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട്
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നാട് യാത്രാമൊഴി നൽകുന്നു. തുർക്കിയിൽ നിന്ന് കൊച്ചിയിലെത്തിയ അമ്മ സുജ പോലീസ് വാഹനത്തിൽ കൊല്ലത്തേക്ക് തിരിച്ചു. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ നാട്ടിലെത്തി; വിമാനത്താവളത്തിൽ കണ്ണീർക്കാഴ്ച
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ സുജയെ കാത്തുനിന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് സ്കൂൾ പ്രധാനാധ്യാപികയെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു.

തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കും. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും അധികൃതർക്ക് നോട്ടീസ് അയക്കുമെന്നും കമ്മീഷൻ അറിയിച്ചു. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മൂന്ന് തലത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി
കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്നും, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: വിവാദ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി ചിഞ്ചു റാണി
കൊല്ലം തേവലക്കര ഹൈസ്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി ജെ. ചിഞ്ചു റാണി തൻ്റെ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രതികരണമാണ് വിവാദമായതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.