ശ്രീമൂലനഗരം സ്വദേശിനിയായ മേരിയുടെ കടബാധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഏറ്റെടുത്തു. ചികിത്സാ ചെലവുകൾക്കായി വീട് പണയപ്പെടുത്തിയ മേരി ജപ്തി ഭീഷണി നേരിടുകയായിരുന്നു. ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് യൂസഫലി സഹായവാഗ്ദാനവുമായി എത്തിയത്.