SIR

കേരളത്തിലെ തീവ്ര വോട്ടർപട്ടിക; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

എസ്ഐആർ നടപടികൾക്ക് കുട്ടികളെ ബുദ്ധിമുട്ടിക്കില്ലെന്ന് കളക്ടർ
എസ്ഐആർ നടപടികൾക്കായി കുട്ടികളെ ബുദ്ധിമുട്ടിക്കില്ലെന്നും ഡിജിറ്റലൈസേഷനാണ് വിദ്യാർത്ഥികളെ ഉപയോഗിക്കുകയെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. കോളേജ് വിദ്യാർത്ഥികളെ പ്രധാനമായി ഉപയോഗിക്കുമെന്നും കുട്ടികൾക്ക് വീടുകളിൽ കയറേണ്ട ആവശ്യമില്ലെന്നും കളക്ടർ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയെ ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും അവർ ട്വന്റിഫോറിനോട് പറഞ്ഞു.

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ജയതിലക് ആണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം.

എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യം
മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ എസ്.ഐ.ആറിനെതിരെ ഹർജി നൽകി. കേരളത്തിലെ എസ്.ഐ.ആർ നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും, BLO അനീഷിന്റെ ആത്മഹത്യയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നാളെ
രാജ്യവ്യാപകമായി സിസ്റ്റമാറ്റിക് ഇൻ്റഗ്രേറ്റഡ് റിട്ടേൺസ് (എസ്ഐആർ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ നിർണായകമായ വാർത്താ സമ്മേളനം നടത്തും. നാളെ വൈകിട്ട് 4.15-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ആദ്യഘട്ടത്തിൽ 10 മുതൽ 15 വരെ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ സാധ്യതയുണ്ട്.

രാജ്യത്ത് എസ്ഐആർ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
രാജ്യമെമ്പാടും എസ്ഐആർ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ഇതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാകും. ആധാർ കാർഡ് പൗരത്വ രേഖയായി കണക്കാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.