Ship Accident

എം.എസ്.സി എൽസ 3 കപ്പൽ അപകടം: 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
എം.എസ്.സി എൽസ 3 കപ്പൽ അപകടത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി. കപ്പൽ കമ്പനി 1227.62 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെക്കാൻ കോടതി നിർദ്ദേശിച്ചു. തുക കെട്ടിവെച്ച ശേഷം മാത്രമേ അറസ്റ്റ് ചെയ്ത കപ്പൽ വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് കോടതി അറിയിച്ചു.

കേരള തീരത്ത് മുങ്ങിയ എംഎസ്സി എൽസ 3 കപ്പൽ ഉയർത്താനുള്ള ദൗത്യം വൈകും; നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കമ്പനി
കേരള തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പൽ പൂർണമായി ഉയർത്താനുള്ള ദൗത്യം ഒരു വർഷത്തോളം നീളുമെന്ന് കമ്പനി അറിയിച്ചു. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്ന പ്രക്രിയ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. നഷ്ടപരിഹാര തുക നൽകാൻ സാധ്യമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മെഡിറ്ററേനിയൻ കപ്പൽ കമ്പനി.

കപ്പലപകടം: നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എം.എസ്.സി
കപ്പൽ അപകടത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിയായ എം.എസ്.സി ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരമായി 9,531 കോടി രൂപ കെട്ടിവെക്കാൻ സാധിക്കുകയില്ലെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. സ്വീകാര്യമായ തുക എത്രയാണെന്ന് അറിയിക്കുവാനും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്നും കോടതി വ്യക്തമാക്കി.

എംഎസ്സി കപ്പൽ അപകടം: മറ്റൊരു കപ്പൽ കൂടി കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവ്
എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിഴിഞ്ഞത്ത് എത്തിയ എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പൽ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള തീരത്ത് കപ്പലപകടം; അന്വേഷണത്തിന് പ്രത്യേക സംഘം, ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട്
കേരള തീരത്ത് കപ്പലപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർണായക നടപടികളുമായി മുന്നോട്ട്. അപകടങ്ങൾ അന്വേഷിക്കുന്നതിനായി ഐ.ജി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. അപകടം സംഭവിച്ച ജില്ലകളിലെ കളക്ടർമാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യും.

കൊച്ചിയിൽ കപ്പൽ ദുരന്തം; അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പിടിച്ചെടുത്ത് പോലീസ്
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എം.എസ്.സി എൽസ 3 കപ്പലിലെ അഞ്ച് നാവികരുടെ പാസ്പോർട്ടുകൾ പോലീസ് പിടിച്ചെടുത്തു. കപ്പൽ കമ്പനിയോട് കണ്ടെയ്നറുകളുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്, അതിൽ 40 എണ്ണം കടലിൽ നഷ്ടപ്പെട്ടു.

എം.എസ്.സി എൽസ-3 കപ്പലപകടം: 5.97 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി
കേരള തീരത്ത് തകർന്ന എം.എസ്.സി എൽസ-3 കപ്പലുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയിൽ 5.97 കോടി രൂപ കെട്ടിവെച്ചു. കപ്പലപകടത്തിൽ നഷ്ടം സംഭവിച്ച കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിലാണ് ഈ നടപടി. തുക ഒരു വർഷത്തേക്ക് ദേശസാത്കൃത ബാങ്കിൽ നിക്ഷേപം നടത്താനാണ് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾ ബെഞ്ച് നൽകിയിട്ടുള്ള നിർദ്ദേശം.

വാൻഹായി കപ്പലപകടം: കണ്ടെയ്നറുകൾ കേരള തീരത്ത് അടുക്കാൻ സാധ്യത
പുറംകടലിൽ തീപിടിച്ച സിംഗപ്പൂർ കപ്പലായ ‘വാൻഹായി’യിൽ നിന്നുള്ള കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കാൻ സാധ്യത. കപ്പലിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് കോസ്റ്റ് ഗാർഡ് നിർദ്ദേശം നൽകി. കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ ഹൈക്കോടതി ഇടപെട്ട് അമിക്കസ് ക്യൂറിയെ നിയമിച്ചു.

അഴീക്കൽ തീരത്ത് അപകടം: കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിയാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം
അഴീക്കൽ തുറമുഖത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. ജൂൺ 16, 18 തീയതികളിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരങ്ങളിൽ കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ 112ൽ വിളിച്ച് വിവരം അറിയിക്കുക.

കൊച്ചി കപ്പൽ ദുരന്തം: നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. മത്സ്യബന്ധനത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

കൊച്ചിയിൽ കപ്പൽ ദുരന്തം: അന്ത്യശാസനവുമായി കേന്ദ്രം, കേസ് വേണ്ടെന്ന് സംസ്ഥാനം
കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കപ്പലിലെ എണ്ണ ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കാൻ കേന്ദ്രം അന്ത്യശാസനം നൽകി. കപ്പൽ കമ്പനിക്കെതിരെ കേസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയും ഷിപ്പിങ് ഡയറക്ടർ ജനറലുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

വാൻ ഹായ് 503 അപകടം: കപ്പൽ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
വാൻ ഹായ് 503 കപ്പൽ അപകടത്തിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയ്ക്കും കോസ്റ്റൽ ഐജിക്കും പരാതി നൽകി. കപ്പലിൽ സ്ഫോടക വസ്തുക്കളും മാരക വിഷപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.